കേരളത്തിലെ ആദിവാസികളുടെ ദയനീയത ഉയർത്തി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുന്നു; 3 കൻസൽറ്റേറ്റീവ് കമ്മിറ്റികളിൽ സുരേഷേട്ടൻ കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും ഡേറ്റ സഹിതം ഉയർത്തിയിരുന്നു; കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമല്ല വയനാട്ടിലും ഇടമലക്കുടിയിലും വട്ടവടയിലും അട്ടപ്പാടിയിലും അവരുടെ കണ്ണീരൊപ്പാൻ സ്വന്തം അധ്വാനത്തിൽ നിന്ന് പണം നീക്കി വെക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ത്യയുടെ രാഷ്‌ട്രപതി കേട്ടിരിക്കുന്നു; സന്ദീപ് ജി വാര്യർ

ഇന്ന് മനസിന് സന്തോഷം തോന്നുന്ന ഒരു വാർത്തയും മനസിന് ദുഃഖം തരുന്ന ഒരു വാർത്തയുമാണ് നിങ്ങളോട് പങ്ക് വെക്കാനുള്ളത് . രണ്ടു വിശേഷങ്ങളും പങ്കു വച്ച് സന്ദീപ് ജി വാര്യർ രംഗത്ത്. സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്ന് മനസിന് സന്തോഷം തോന്നുന്ന ഒരു വാർത്തയും മനസിന് ദുഃഖം തരുന്ന ഒരു വാർത്തയുമാണ് നിങ്ങളോട് പങ്ക് വെക്കാനുള്ളത്. ആദ്യം സങ്കടം വരുന്ന കാര്യം പറയട്ടെ , കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു . കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 171 പേരിൽ 40 പേരും അരിവാൾ രോഗ ബാധിതരാണ് എന്ന വിവരവും പുറത്ത് വന്നു .
മന്ത്രിമാരും ജന പ്രതിനിധികളും ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ നടക്കുമ്പോൾ ഇവിടെ 36 ഗോത്രങ്ങളിലായി ഒന്നേമുക്കാൽ ലക്ഷം ആദിവാസികൾ നരകയാതന അനുഭവിച്ചു കൊണ്ടേയിരിക്കുന്നു . മധുവിന്റെ പെങ്ങൾ കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു . ദിവസേന മണ്ണാർക്കാട് കോടതിയിലേക്ക് ജീപ്പ് വാടകക്ക് എടുത്ത് വിചാരണക്ക് പോകേണ്ട ഗതികേട് പറഞ്ഞ് . നമ്മുടെ മുഖ്യമന്ത്രിയും കുടുംബവും ആ ദിവസങ്ങളിലും വിദേശ ടൂറിലായിരുന്നു .
ഇനി സന്തോഷം തോന്നുന്ന കാര്യം പറയാം . ശ്രീ സുരേഷ് ഗോപി എംപി ആയിരുന്ന കാലയളവിൽ കേരളത്തിലെ ആദിവാസികളുടെ ദയനീയത ഉയർത്തി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുന്നു . 3 കൻസൽറ്റേറ്റീവ് കമ്മിറ്റികളിൽ സുരേഷേട്ടൻ , കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും ഡേറ്റ സഹിതം ഉയർത്തിയിരുന്നു . അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രസംഗം എല്ലാവരും കണ്ടെങ്കിലും ഇത്തരം സമിതികളിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും നാമറിയാതെ പോകുന്നു .
ആദിവാസികളിലെ ശിശു മരണം , റാഗി ഭക്ഷണം , ആരോഗ്യപരമായ പ്രത്യുല്പാദനത്തിന് ആന്തരികാവയവങ്ങളെ ശക്തിപ്പെടുത്തൽ , ആദിവാസികളുടെ നഷ്ടപ്പെട്ട രുചി മുകുളങ്ങൾ വീണ്ടെടുക്കൽ , കാട്ടിൽ വന്യമൃഗങ്ങൾക്ക് എന്ത് അവകാശമുണ്ടോ അത്രയും അവകാശം ആദിവാസിക്കും ഉണ്ടെന്ന നിലപാട് , കാക്കിയിട്ടവർ വനാതിർത്തികൾ മാത്രമേ പരിപാലിക്കാവൂ , കാട് ആദിവാസികൾ പരിപാലിക്കും എന്ന ശക്തമായ പ്രഖ്യാപനം , ആദിവാസി മേഖലകളിൽ ഇത്രയും കാലം ചിലവഴിച്ച സർക്കാർ ഫണ്ടുകളിലെ അഴിമതി ... ഇങ്ങനെ സർവ്വസ്പർശിയായി ശ്രീ സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ പാർലമെന്റ് രേഖകളായി മാറി .
പ്രധാനമന്ത്രിയുടെ ആസ്പിരേഷണൽ ജില്ല പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നിലപാട് എടുത്തപ്പോൾ അത് തിരുത്തിച്ചതും സുരേഷ് ഗോപി ആയിരുന്നു . ഒടുവിൽ ഈ ഇടപെടലുകൾ എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു . അതാണ് സന്തോഷ വാർത്ത . കേരളത്തിലെ ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും അന്വേഷണം നടത്താനും ബഹു രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമ്മു നിർദ്ദേശിച്ചിരിക്കുന്നു എന്ന വിവരം അത്യധികം ആഹ്ലാദം പകരുന്നതാണ് . ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുന്ന കേരളമോഡലിന് അന്ത്യം കുറിക്കാൻ പോകുന്നു .
കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമല്ല , വയനാട്ടിലും ഇടമലക്കുടിയിലും വട്ടവടയിലും അട്ടപ്പാടിയിലും അവരുടെ കണ്ണീരൊപ്പാൻ സ്വന്തം അധ്വാനത്തിൽ നിന്ന് പണം നീക്കി വെക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ത്യയുടെ രാഷ്‌ട്രപതി കേട്ടിരിക്കുന്നു .
https://www.facebook.com/Malayalivartha






















