വിശ്വാസവഞ്ചന കാണിക്കരുത്! കിടക്കയിൽ കിടക്കുന്ന കാമുകിയുടെ പിളർന്ന കഴുത്തിൽ ഇടിച്ച് കാമുകന്റെ ആക്രോശം: അവസാന ശ്വാസം, വരെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് കാമുകൻ..
റിസോട്ടിൽ ഒപ്പം താമസിച്ച കാമുകിയെ കൊലപ്പെടുത്തി കാമുകൻ. റിസോർട്ട് മുറിക്കുള്ളിൽ തന്നെ യുവാവ് കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്ന രണ്ട് സെൽഫി വിഡിയോകൾ ഇയാൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അഭിജിത്ത് പതിദാർ എന്ന യുവാവാണ് ശിൽപ ജരിയ (22) എന്ന യുവതിയെ കഴുത്തറുത്ത ശേഷം അന്ത്യനിമിഷങ്ങൾ പ്രചരിപ്പിച്ചത്. വെള്ളിയാഴ്ച പുറത്ത് വന്ന ദൃശ്യങ്ങളിൽ ആദ്യത്തേതിൽ പുതപ്പിച്ച് കിടത്തിയിരിക്കുന്ന പെൺകുട്ടിയുടെ ദേഹത്ത് നിന്ന് പുതപ്പ് മാറ്റി കാണിക്കുന്നതും. രണ്ടാമത്തേതിൽ കൊലപാതകത്തിനുള്ള കാരണവുമാണ് പ്രചരിപ്പിച്ചിരുന്നത്. തന്റെ ബിസിനസ് പങ്കാളിയായ യുവാവുമായി ശിൽപ്പ അടുപ്പം കാണിച്ചിരുന്നതായും, ഇയാളിൽ നിന്ന് പണം കൈക്കലാക്കിരുന്നതായും അഭിജിത്ത് പറയുന്നു.
തുടർന്ന് ബിസിനസ് പങ്കാളിയുടെ നിർദ്ദേശപ്രകാരമാണ് ഈ കൊലപാതകമെന്നും ഇയാൾ പറയുന്നു. കൊലപാതകം നടന്ന് 4 ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ വീഡിയോ പുറത്ത് വന്നത്. റിസോർട്ടിലെ അഞ്ചാം നമ്പർ മുറിയിലാണ് വീഡിയോ ചിത്രീകരിച്ചത്. വിഡിയോയിൽ, 'ആരെയും ഇനി ചതിക്കരുത്...' എന്ന് ദേഷ്യത്തിൽ പറയുന്നു, എന്നിട്ട് പെൺകുട്ടിയെ അധിക്ഷേപിക്കുന്നു- 'ചതിക്കുന്നവരുടെ ഗതി ഇതാണ്' എന്ന് പറയുന്നതിനൊപ്പം, പഞ്ചാബി ഗാനവും വീഡിയോയിൽ പ്ലേ ചെയ്യുന്നുണ്ട്. ചൊവ്വാഴ്ചയാണ് ജബൽപൂരിലെ മേഖ്‌ല റിസോർട്ടിലെ മുറിയിൽ 21 കാരിയായ ശിൽപ ജാരിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് നാല് ദിവസങ്ങൾക്ക് ശേഷവും പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആക്ടിവായിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ചില ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അവ വ്യാഴാഴ്ച ഡിലീറ്റ് ചെയ്തു. കുറച്ച് കഴിഞ്ഞ്, 2 പുതിയ ഫോട്ടോകൾ വീണ്ടും അപ്‌ലോഡ് ചെയ്തു. ഇതിൽ അഭിജിത്തിനെയും പെൺകുട്ടിയെയും കാണാം. ആരോപണവിധേയനായ യുവാവിന് പുറമെ മറ്റ് ആൺകുട്ടികൾക്കൊപ്പമുള്ള ശിൽപയുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിയോറി ഗ്രാമത്തിലെ താമസക്കാരിയായിരുന്നു ശിൽപ ഭോഖ. മൂന്ന് വർഷമായി ജബൽപൂരിലെ ഗോരഖ്പൂർ പ്രദേശത്ത് വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയായിരുന്നു. ബ്യൂട്ടിപാർലറിൽ ജോലി ചെയ്താണ് കുടുംബ ചിലവുകളടക്കം പെൺകുട്ടി നോക്കിരുന്നത്.
നാട്ടിലേയ്ക്ക് വല്ലപ്പോഴും മാത്രമേ ശില്പ എത്താതിരുന്നുള്ളു. അവസാനമായി ദിപാവലി ആഘോഷത്തിനാണ് എത്തിയത്. നവംബർ 8ന് ആണ് മേഘ്‌ല റിസോർട്ടിലെ അഞ്ചാം നമ്പർ മുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയിലായിരുന്നു. കട്ടിലിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ന്യൂ ഭേദാഘട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിലേയ്ക്ക് അഭിജിത് പാട്ടിദാറിനൊപ്പം എത്തുകയായിരുന്നു. നവംബർ ആറിന് ഒരു യുവാവിനൊപ്പം ശിൽപ റിസോർട്ടിൽ എത്തിയതായാണ് മേഘ്‌ല റിസോർട്ട് മാനേജ്‌മെന്റിൽ നിന്ന് ലഭിച്ച വിവരം. തങ്ങൾ ഗുജറാത്ത് സ്വദേശികളാണെന്നും ചില ജോലികൾക്കായി ജബൽപൂരിൽ എത്തിയതാണെന്നും ഇരുവരും പറഞ്ഞിരുന്നു.
പരിശോധനയ്ക്കായി റിസോർട്ട് ജീവനക്കാർക്ക് ആധാർ കാർഡ് നൽകുകയും രാഖി മിശ്ര എന്നായിരുന്നു പെൺകുട്ടിയുടെ പേര്. അഭിജിത്ത് പാട്ടിദാർ എന്ന പേര് രേഖപ്പെടുത്തിയ ഐഡിയും കുട്ടി നൽകിയിരുന്നു. റിസോർട്ട് കൗണ്ടറിൽ 1500 രൂപ നൽകിയ ശേഷമാണ് മുറി നൽകിയത്. മുറിയിലെ കട്ടിലിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് പുതപ്പ് മാറ്റിയപ്പോൾ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇരുവരും ഒരുമിച്ച് നടക്കാൻ പോയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
റിസോർട്ടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഇരുവരും ഒരുമിച്ച് പോകുന്നത് കണ്ടിരുന്നു. എന്നാൽ രാത്രിയിൽ കുട്ടി ഒറ്റയ്ക്ക് റിസോർട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച അഭിജിത്ത് റിസോർട്ടിൽ തന്നെ ആഹാരം കഴിച്ച ശേഷം ഉച്ചയോടെ പുറത്തേക്ക് പോയി. വൈകിട്ട് നാല് മണിയോടെ തിരികെ എത്തി, യുവതിയുമായി ഒരുമിച്ച് മുറിയിലേയ്ക്ക് കയറുകയായിരുന്നു. രണ്ടര മണിക്കൂർ കഴിഞ്ഞ് അഭിജിത്ത് പുറത്തേയ്ക്ക് പോയെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തിരികെ എത്തിയില്ല.
യുവതിയെയും പുറത്തേയ്ക്ക് കാണാതായതോടെ ജീവനക്കാർക്ക് സംശയമായി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ മുറിയുടെ വാതിൽ തുറന്നില്ല, തുടർന്ന് വാതിലിൽ തട്ടിയെങ്കിലും മറുപടിയൊന്നും കിട്ടാതായതോടെ ജീവനക്കാർ മാനേജരെ വിവരമറിയിച്ചു. ഇതിന് ശേഷം മാസ്റ്റർ കീ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറന്നു. കിടക്കയ്ക്കുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം രക്തം പുരണ്ട പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. മുറിയിൽ നിന്ന് 2 കുപ്പി മദ്യം കണ്ടെത്തി . ഒരു കുപ്പി ശൂന്യമായിരുന്നു, മറ്റൊന്നിൽ പകുതി മദ്യവും ഉണ്ടായിരുന്നു. കട്ടിലിന് സമീപം രണ്ട് ബ്ലേഡുകളും കണ്ടെത്തി. പെൺകുട്ടിയുടെ കൈത്തണ്ടയും കഴുത്തും ബ്ലേഡ് ഉപയോഗിച്ച് മുറിച്ചതായി സംശയിക്കുന്നു. ജബൽപൂരിലെ വ്യവസായിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കുറ്റം അഭിജിത്തിനെതിരെ ഉണ്ട്. ഇവർ ഒരുമിച്ചുള്ള ഒരു ചിത്രത്തിൽ ഈ നോട്ടുകെട്ടുകൾ കാണാം.
അതേ സമയം ശില്പ റൂം എടുക്കാൻ കാണിച്ച വ്യാജ തിരിച്ചാൽ കാർഡിലെ പെൺകുട്ടി പ്രതികരണവുമായി രംഗത്ത് എത്തി. ജബൽപൂരിലെ ആധാർത്താൽ ഏരിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാഖി മിശ്ര, 2 വർഷം മുമ്പ് തന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടതായി പറഞ്ഞു. ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം കോപ്പി എടുത്തു. ആധാർ കാർഡ് നഷ്ടപ്പെട്ടതിനു പിന്നാലെ ശിൽപ എന്ന പെൺകുട്ടി തനിക്ക് സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായും രാഖി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങളും രണ്ടോ നാലോ തവണ സംസാരിച്ചു. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല.
തന്റെ ഐഡി കാർഡ് എങ്ങനെ ശിൽപയുടെ കൈയിൽ എത്തിയെന്നും അറിയില്ലെന്ന് രാഖി പറയുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അഭിജിത്ത് പതിദാർ 3 മാസം മുമ്പ് വ്യവസായിയെ വഞ്ചിച്ചത് 8.60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വ്യാപാരി മനീഷ് ചിംനാനി ജബൽപൂരിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha