എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണം; എല്ലാവരും തിരിച്ചറിയൽ കാർഡ് കരുതണം; ഉപരോധം കാരണം ഡ്യൂട്ടിക്കെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ അറിയിക്കണം; രാജ്ഭവനിലെ ജീവനക്കാർക്ക് നിർദേശങ്ങളുമായി ഗവർണർ
രാജ്ഭവനിലേക്ക് എൽ ഡി എഫ് പ്രവർത്തകർ ഒഴുകിയെത്തുകയാണ് .എന്നാൽ ഇതിനിടയിൽ ഗവർണർ ചില നിർണായക നീക്കങ്ങൾ നടത്തിയിരിക്കുകയാണ്. അതായത് രാജ്ഭവനിലെ ജീവനക്കാരോട് ഗവർണർ പറഞ്ഞിരിക്കുന്നത് ഡ്യൂട്ടിക്കെത്തണമെന്നാണ്. എൽ ഡി എഫ് സമരത്തെ കൂസാക്കതെയുള്ള നിർദേശമാണ് കൊടുത്തിരിക്കുന്നത് . ഒരു ലക്ഷം പേരുമായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രാജ്ഭവൻ ഉപരോധിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവർണർ പറഞ്ഞിരിക്കുന്നത്.
ജീവനക്കാർക്ക് പ്രവേശിക്കാൻ വേണ്ടി പ്രധാന ഗേറ്റൊഴിവാക്കിയിട്ടുണ്ട്. മറ്റ് ഗേറ്റുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എല്ലാവരും തിരിച്ചറിയൽ കാർഡ് കരുതണമെന്ന നിർദേശം കൊടുത്തിട്ടുണ്ട് . ആരെയെങ്കിലും തടയുകയാണെങ്കിൽ വിവരം തന്നെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഉപരോധം കാരണം ഡ്യൂട്ടിക്കെത്താൻ കഴിയാത്തവരുടെ വിവരങ്ങളും അറിയിക്കണമെന്നും നിർദേശം കൊടുത്തിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം .
എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായെടുക്കുമെന്നും ഗവർണർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തു. ഇവിടെ തിരുവനന്തപുരത്ത് ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ സ്തംഭിപ്പിക്കുമ്പോള്‍ ഗവര്‍ണര്‍ അങ്ങ് ഡല്‍ഹിയിലാണ്.സമരത്തിന്റെ പേരില്‍ രാജ്ഭവന്‍ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ 600 പൊലീസുകാരെവിന്യസിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
രാവിലെ 9.30 മുതല്‍ ഒന്നു വരെയാണ് ഉപരോധം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. അതേസമയം രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് മ്യൂസിയത്തു നിന്ന് തുടങ്ങി, മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു ശക്തമായ ജനകീയ മുന്നേറ്റമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു .ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ചാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha