മോഹന്‍ലാലിനെതിരാ ആനക്കൊമ്പ് കേസ് വീണ്ടും മുറുകുമ്പോൾ; ഉടമസ്ഥാവകാശം കിട്ടുന്നതിന് മുമ്പുള്ള കാലയളവിൽ അന്വേഷണം വേണ്ടേ എന്ന് കോടതി
നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സര്‍ക്കാരിനോടു ചോദ്യങ്ങളുയർത്തി ഹൈക്കോടതി. മുമ്പ് ഇതേ കാര്യം ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് അപ്പീൽ ഹർജിക്ക് സർക്കാർ പോയത്. കേസ് എങ്ങനെ പിൻവലിക്കാനാകുമെന്നായിരുന്നു കോടതിയുടെ മുഖ്യ ചോദ്യം. കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പു കണ്ടെത്തിയതിനെ തുടർന്നാണ് 1972ലെ വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ൽ വനം വകുപ്പു കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 2016ൽ ആനകൊമ്പിനു മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ എന്നു കോടതി ചോദിച്ചു.
കെ. കൃഷ്ണകുമാർ എന്നയാൾ മോഹൻലാലിന് ആനക്കൊമ്പു കൈമാറി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഹൻലാലിന്റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ നൽകിയതത്രെ. മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha