Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വിഴിഞ്ഞത്ത് വെടി വയ്ക്കാനും കേന്ദ്ര സേന മടിക്കില്ല! പന്ത് മോദിയുടെ കോർട്ടിൽ... മുട്ടിടിച്ച് പിണറായി.

04 DECEMBER 2022 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ തന്ത്രം മാറ്റിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. സമരത്തെ അവഗണിക്കാൻ തീരുമാനിച്ചിരുന്നിടത്തു നിന്ന്‌ അതു കേന്ദ്രത്തിന്റെ കോർട്ടിൽ എത്തിക്കാനാണ്‌ പുതിയ നീക്കം. അതിലൂടെ രക്ഷപെടാനാണ് ശ്രമിക്കുന്നതെങ്കിലും സംസ്ഥാനത്തിന് ഒരു വമ്പൻ പണി വരാനിരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ തലകുനിച്ചുനിന്ന പൊലീസിനെപ്പോലെ ആയിരിക്കില്ല കേന്ദ്രസേന സമരക്കാരെ നേരിടുന്നതെന്ന് ഇരുകൂട്ടർക്കും ബോധ്യമുണ്ട്.

ആ രാഷ്ട്രീയ ലക്ഷത്തിന്റെ ഭാഗമായാണ്‌ കേന്ദ്രസേന എന്ന ആശയത്തെ എതിർക്കാതെ പിന്തുണയ്‌ക്കുന്നത്‌. കുരുക്കിൽ നിന്നു തലയൂരുന്നതിനോടൊപ്പം രാഷ്‌ട്രീയ ഗൂഢാലോചനകൾക്ക്‌ തക്കതായ മറുപടിക്കും ഇത്‌ സഹായിക്കുമെന്നാണ്‌ സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്രസേനയെ വിളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ,അതിൻമേൽ സ്വീകരിച്ച നടപടികൾ ബുധനാഴ്ച ഹൈക്കോടതിയിൽ സർക്കാർ ബോധ്യപ്പെടുത്തണം. തുറമുഖ നിർമ്മാണത്തിന് അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ ഉത്തരവുണ്ടായേക്കും.

അതോടൊപ്പം സമരത്തിനെതിരായ പ്രചാരണ പരിപാടികളും മറുഭാ​ഗത്ത് ശക്‌തമാക്കും. വിഴിഞ്ഞത്തേക്ക് തുറമുഖ നിർമ്മാണത്തിന്റെ പേരിലാണെങ്കിലും കേന്ദ്രസേന എത്തിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെയും ലത്തീൻ കത്തോലിക്കാ സഭ നേതൃത്വത്തെയും ഒരുപോലെ ആശങ്കയിൽ ആഴ്ത്തിയതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിന് തിരക്കിട്ട നീക്കം തുടങ്ങിയിട്ടുണ്ട്. കേന്ദ്രസേനയെ ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തിയെന്നാണ് സൂചന.

ഇതോടെ കേന്ദ്രസേനയെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതുന്നത് സംസ്ഥാന സർക്കാർ നീട്ടിവച്ചു. കോടതി പറഞ്ഞിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുന്ന വിഷയമല്ലെന്ന് ഭരണനേതൃത്വത്തിലെയും പാർട്ടി നേതൃത്വത്തിലെയും ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്. നാളെ നിയമസഭ തുടങ്ങുന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു.

സമരക്കാർ അക്രമാസക്തരായാൽ കേന്ദ്രസേന ശക്തമായി നേരിടും. സ്റ്റേഷൻ ആക്രമണം പോലുള്ള അതിക്രമങ്ങളുണ്ടായാൽ പ്രത്യേക ഉത്തരവില്ലാതെ വെടിവയ്ക്കാനടക്കം കേന്ദ്രസേനയ്ക്ക് അധികാരമുണ്ട്. അതാണ് സമരക്കാരുടേയും ആശങ്ക. സമരം നീണ്ടുപോകുമ്പോൾ സ്വാഭാവികമായി അവസാനിക്കുമെന്നാണ്‌ സർക്കാർ കരുതിയിരുന്നത്‌.

പക്ഷേ അതിന് വിപരീതമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. സമരത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വന്നതോടെയാണ്‌ പോലീസ്‌ സ്‌റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ സമരസമിതി കടന്നതെന്നാണ്‌ സർക്കാരിന്റെ വിലയിരുത്തൽ. ഇത്‌ സമരത്തിന്‌ വീണ്ടുംപുതു ജീവൻ നൽകിയിട്ടുണ്ട്‌.

ആ സാഹചര്യത്തിൽ സർക്കാരിന്‌ കോട്ടമുണ്ടാകുന്ന നടപടികൾ വേണ്ടെന്നാണ്‌ തീരുമാനം. എന്നാൽ ശക്‌തമായ നിയമ നടപടികൾ ഇനിയും മുന്നോട്ട് തുടരും. വിഴിഞ്ഞം സമരത്തിന്‌ പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ്‌ സർക്കാരിന്റെയും സി.പി.എമ്മിന്റെയും വിലയിരുത്തൽ. സമരത്തിന്‌ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഒപ്പം രഹസ്യമായി ബി.ജെ.പിയുടെയും പിന്തുണയുണ്ടെന്നാണ്‌ അവർ വിലയിരുത്തുന്നത്‌.

വിമോചനസമരം ഉൾപ്പെടെയുള്ള കെ. സുധാകരന്റെ പ്രസ്‌താവനകൾ നൽകുന്ന സൂചന അതാണെന്ന്‌ അവർ സംശയിക്കുന്നു. ഇതോടെ പ്രശ്‌നം കൂടുതൽ വഷളാക്കാതെ നോക്കാനാണു സർക്കാർ ശ്രമം. അതിന്റെ ഭാഗമായിട്ടാണ്‌ വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രസേനയുടെ പിന്തുണ എന്ന ആവശ്യത്തെ എതിർക്കാത്തത്‌. കേന്ദ്രസേനയെ വിന്യസിച്ച് അക്രമങ്ങൾ അടിച്ചമർത്തിയാലും രാഷ്ട്രീയ പ്രത്യാഘാതം. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ, കെ-റെയിലിനു പിന്നാലെ മറ്റൊരു നാണക്കേട് സർക്കാരിൽ വന്നു ചേരും. ഗവർണറും ബി.ജെ.പിയും സർക്കാരിനെതിരെ നീങ്ങുന്നത് അപകടകരമായ രീതിയിലാണ്. അതിനെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷേ വിഫലമാണ്.

തുറമുഖത്തിന്റെ പണി പൂർത്തിയായി അത്‌ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ എന്തായാലും കേന്ദ്രസേനയായിരിക്കും അവിടെ സംരക്ഷണം ഒരുക്കുക. അത്‌ അൽപ്പം നേരത്തെയാകുന്നതുകൊണ്ട്‌ കുഴപ്പമില്ലെന്നാണ്‌ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്‌. കൂടാതെ മറ്റിടങ്ങളിലും കേന്ദ്ര സുരക്ഷ നിലവിൽ കേരളത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. എതിർപ്പില്ലെന്ന്‌ വ്യക്‌തമാക്കി തീരുമാനം കോടതിക്ക്‌ വിടാനാണ്‌ ഇപ്പോഴത്തെ നീക്കം.

കേന്ദ്രസേന വരികയും എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുകയും ചെയ്‌താൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ സംസ്‌ഥാനത്തിന് ഉണ്ടാകില്ലെന്നതും സിപിഎമ്മിന്റെ നേട്ടമാണ്‌. വിഴിഞ്ഞം തുറമുഖത്തെ ആധാരമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്ക് തന്നെയാകും അതിന്റെ തിരിച്ചടിയുണ്ടാകുക. തുറമുഖ നി​ർമ്മാണം തൽക്കാലത്തേക്ക് നി​റുത്തി​വച്ച് തീരശോഷണത്തെക്കുറി​ച്ച് പഠി​ക്കണമെന്ന നി​ലപാടി​ലേക്ക് സഭ അയഞ്ഞു. എന്നാൽ സർക്കാർ ഉറപ്പ് നൽകി​യി​ല്ല. പകരം പഠനസമി​തി​യി​ൽ സഭയുടെ പ്രതിനി​ധി​യെ ഉൾപ്പെടുത്താമെന്ന് അറി​യി​ച്ചു.

സമര സമിതിയുമായി ചർച്ചകൾ നടത്താൻ നിയോഗിച്ചിരുന്ന മന്ത്രിസഭ ഉപസമിതിയെ തഴഞ്ഞ് ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചർച്ചകൾക്ക് നിയോഗിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അനുനയ നീക്കം തുടങ്ങിയത്. മറുഭാഗത്തുനിന്ന് ആർച്ച് ബിഷപ്പ് ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചതും പ്രകോപനം സൃഷ്ടിക്കുന്ന ഒരു സാഹചര്യവും ഇനി വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ്.

വിഴിഞ്ഞം സമരത്തെ ഒരു ഒറ്റപ്പെട്ട സംഭവമായല്ല സർക്കാരും പാർട്ടിയും കാണുന്നതും. രണ്ടാം പിണറായി സർക്കാർ വന്നശേഷം എല്ലാ വികസനപദ്ധതികളോടും സ്വീകരിക്കുന്ന ഒരു പൊതുസമീപനത്തിന്റെ ഭാഗമാണിത്‌. അത്‌ കഴിഞ്ഞ ഒന്നരവർഷത്തെ ചരിത്രം പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (4 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (38 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends