പോലീസ് തോറ്റ് തൊപ്പിയിട്ടു... കേന്ദ്രത്തെ പേടിച്ച് പിണറായിയും സമരക്കാരും... കേന്ദ്രസേന ഭീതിയിൽ സമരക്കാർ

കേന്ദ്രസേന എന്ന ആശയത്തെ എതിർക്കാതെ പിന്തുണയ്‌ക്കുന്നത്. കുരുക്കിൽ നിന്നു തലയൂരുന്നതിനോടൊപ്പം രാഷ്‌ട്രീയ ഗൂഢാലോചനകൾക്ക് തക്കതായ മറുപടിക്കും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്രസേനയെ വിളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ,അതിൻമേൽ സ്വീകരിച്ച നടപടികൾ ബുധനാഴ്ച ഹൈക്കോടതിയിൽ സർക്കാർ ബോധ്യപ്പെടുത്തണം.
തുറമുഖ നിർമ്മാണത്തിന് അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ ഉത്തരവുണ്ടായേക്കും. കോടതി പറഞ്ഞിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുന്ന വിഷയമല്ലെന്ന് ഭരണനേതൃത്വത്തിലെയും പാർട്ടി നേതൃത്വത്തിലെയും ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്. നാളെ നിയമസഭ തുടങ്ങുന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു.
സമരക്കാർ അക്രമാസക്തരായാൽ കേന്ദ്രസേന ശക്തമായി നേരിടും. സ്റ്റേഷൻ ആക്രമണം പോലുള്ള അതിക്രമങ്ങളുണ്ടായാൽ പ്രത്യേക ഉത്തരവില്ലാതെ വെടിവയ്ക്കാനടക്കം കേന്ദ്രസേനയ്ക്ക് അധികാരമുണ്ട്. അതാണ് സമരക്കാരുടേയും ആശങ്ക. സമരം നീണ്ടുപോകുമ്പോൾ സ്വാഭാവികമായി അവസാനിക്കുമെന്നാണ് സർക്കാർ കരുതിയിരുന്നത്.
സർക്കാരിന് കോട്ടമുണ്ടാകുന്ന നടപടികൾ വേണ്ടെന്നാണ് തീരുമാനം. എന്നാൽ ശക്‌തമായ നിയമ നടപടികൾ ഇനിയും മുന്നോട്ട് തുടരും. വിഴിഞ്ഞം സമരത്തിന് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വിലയിരുത്തൽ. സമരത്തിന് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഒപ്പം രഹസ്യമായി ബി.ജെ.പിയുടെയും പിന്തുണയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.
തുറമുഖത്തിന്റെ പണി പൂർത്തിയായി അത് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ എന്തായാലും കേന്ദ്രസേനയായിരിക്കും അവിടെ സംരക്ഷണം ഒരുക്കുക. അത് അൽപ്പം നേരത്തെയാകുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്. കൂടാതെ മറ്റിടങ്ങളിലും കേന്ദ്ര സുരക്ഷ നിലവിൽ കേരളത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. എതിർപ്പില്ലെന്ന് വ്യക്‌തമാക്കി തീരുമാനം കോടതിക്ക് വിടാനാണ് ഇപ്പോഴത്തെ നീക്കം.
കേന്ദ്രസേന വരികയും എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുകയും ചെയ്‌താൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ സംസ്‌ഥാനത്തിന് ഉണ്ടാകില്ലെന്നതും സിപിഎമ്മിന്റെ നേട്ടമാണ്. വിഴിഞ്ഞം തുറമുഖത്തെ ആധാരമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്ക് തന്നെയാകും അതിന്റെ തിരിച്ചടിയുണ്ടാകുക. തുറമുഖ നിർമ്മാണം തൽക്കാലത്തേക്ക് നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന നിലപാടിലേക്ക് സഭ അയഞ്ഞു. എന്നാൽ സർക്കാർ ഉറപ്പ് നൽകിയില്ല. പകരം പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha























