മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് സ്ഥലം കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു; തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ സ്ഥലത്തിൽ നിന്നും 8 ഏക്കർ കൈമാറാനാണ് നീക്കം

വിഴിഞ്ഞത്തെ സമരക്കാരെ ശാന്തമാക്കാൻ പഠിച്ച പണി 18 നോക്കി സർക്കാർ. ഒടുവിൽ സമവായ നീക്കത്തിലൂടെ വിഴിഞ്ഞം സമരം അവസാനിപ്പിക്കാനും സാധിച്ചു. ഇപ്പോൾ ഇതാ നിർണായകമായ ചില തീരുമാനങ്ങൾ കൂടെ വിഴിഞ്ഞ സമരവുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് സ്വീകരിച്ചിരിക്കുകയാണ്. സമരക്കാർക്ക് അവർ ആവശ്യപ്പെട്ട പല കാര്യങ്ങളും, സർക്കാർ വാഗ്ദാനം ചെയ്തതുമായ കാര്യങ്ങളും നടപ്പിലാക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ സർക്കാർ.
ഇപ്പോഴത്തെ ഏറ്റവും പുതിയ തീരുമാനം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് സ്ഥലം കൈമാറാൻ ക്യാബിനറ്റ് തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ സ്ഥലമുണ്ട് . അതിൽ നിന്നും 8 ഏക്കർ കൈമാറാനാണ് നീക്കം . ഈ സ്ഥലത്തിന്റെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തും. എന്നിട്ടാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുന്നത് . എന്തായാലും പുതിയ തീരുമാനം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് വളരെ ആശ്വാസകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം 140 ദിവസം നീണ്ടുനിന്ന സമരമാണ് ചർച്ചകളുടെ ഫലമായി അവസാനിച്ചത്.സമരം ഒത്തു തീർപ്പായതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ തുടങ്ങാൻ ഇരിക്കുകയാണ് . സമരം തീർപ്പായ സാഹചര്യത്തിൽ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകുവാനിരിക്കുകയാണ്. പകരം നിർമ്മാണം തീർക്കാൻ സമയ പരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് .
കരാർ കാലാവധി തീർന്ന ഘട്ടത്തിൽ അദാനിയിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ട പരിഹാരം ഈടാക്കാനുള്ള സർക്കാർ ശ്രമവും ഉപേക്ഷിച്ചേക്കുവാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല , വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ് തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന പരാതി ആണ് അദാനി ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്നത് .
തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. സമരം പിൻവലിച്ച സാഹചര്യത്തിൽ ഈ ഒരു വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha
























