പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയിൽ സിപിഎം കാണുന്ന യോഗ്യത; ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ല; എന്നാൽ ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടത്; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

കലാമണ്ഡലം കൽപിത സർവകലാശാലയുടെ നിയുക്ത ചാന്‍സലറായി മല്ലിക സാരാഭായിയെ നിയമിച്ചിരിക്കുകയാണ്. ചുമതലയേറ്റ നിയുക്ത ചാന്‍സലർ മല്ലിക നിർണായകമായ പല പരാമർശങ്ങളും നടത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്‌ട്രീയക്കാര്‍ അധികാരത്തിലിരിക്കേണ്ടെന്ന് കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാന്‍സലര്‍ മല്ലിക പ്രതികരിച്ചു .
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക. എന്നാൽ ഈ വിഷയത്തിൽ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയിൽ സിപിഎം കാണുന്ന യോഗ്യത എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞത്.
ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും വി.മുരളീധരൻ വ്യക്തമാക്കി. അതേസമയം കലാമണ്ഡലം സർവ്വകലാശാലയിൽ പ്രതിസന്ധികൾ രൂക്ഷമായിരുന്നു. സ്ഥിരം വി.സിയില്ല. ചുവപ്പുനാട കാരണം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് താമസിക്കുന്നുണ്ട്.
അതേസമയം കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയിരുന്നു . സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്.
ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഗവര്‍ണറെ നീക്കിയെന്നും കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കിയിരുന്നു . പുതിയ ചാന്‍സലറെ സ്‌പോണ്‍സറായ സര്‍ക്കാര്‍ ഉടനെ തന്നെ നിയമിക്കുമെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. .
https://www.facebook.com/Malayalivartha
























