പാലക്കാട് മുതലമടയില്‍ വീണ്ടും കാട്ടാന ശല്യം; രണ്ടാം ദിവസവും കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു; ജനങ്ങൾ ഭീതിയിൽ

പാലക്കാട് വീണ്ടും കാട്ടാന ശല്യം. തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് മുതലമടയിൽ കാട്ടനയിറങ്ങി. മാത്രമല്ല ഒരേ കൃഷിയിടത്തിൽ തന്നെ രണ്ടാമതും കൃഷി നശിപ്പിച്ചു. നിലവിൽ കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്‍റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.
അതേസമയം തന്നെ വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ്ങ് ചെയ്തിരുന്നു. എന്നിരുന്നാലും രണ്ട് ദിവസമായി ഇത് മറികടന്നാണ് കാട്ടാന കൃഷിയിടത്തിലിങ്ങി ആക്രമണം നടത്തുന്നത്. മാത്രവുമല്ല വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് കുത്തിമറിച്ചിട്ടു. കൂടാതെ ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് ഉടമ പറയുന്നു.
ഇക്കഴിഞ്ഞ രണ്ട് തവണയും കാട്ടാനകള്‍ ഫെന്‍സിങ്ങ് നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ ഫെന്‍സിങ്ങ് നശിപ്പിച്ചെങ്കിലും ഇന്നലെ പകല്‍ ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കിയിരിക്കുന്നു. തുടർന്ന് ഇന്നലെ രാത്രി വീണ്ടുമിറങ്ങിയ കാട്ടാന ഇന്നലെയും ഫെന്‍സിങ്ങിലേക്ക് മരങ്ങള്‍ മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. ഇതോടെ തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ വിവിധ കൃഷികൾ കാട്ടാനകള്‍ നശിപ്പിച്ചു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായതോടെ മുതലമടയിലെ കൃഷിക്കാര്‍ പ്രതിസന്ധിയിലും, ഭയത്തിലുമാണ്.
https://www.facebook.com/Malayalivartha
























