മരണം ദൗർഭാഗ്യകരമാണ്; ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ച വിഷയത്തിൽ പ്രതികരിച്ച് ഡോ സുൽഫി നൂഹു
മരണം ദൗർഭാഗ്യകരമാണ്. ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല.ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ച വിഷയത്തിൽ പ്രതികരിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ജന്മം നൽകുമ്പോൾ. മരണം ദൗർഭാഗ്യകരമാണ്. ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും മരണം. പെരിപ്പാട്ടം കാർഡിയോ മയോപ്പതി എന്ന അതീവ ഗുരുതരമായ അവസ്ഥയാണ് മരണകാരണമായത്.
അതായത് ഹൃദയത്തിലെ മാംസപേശികളിലെ ശക്തികുറവുണ്ടാകുന്ന അവസ്ഥ.
പൊതുവേ ഈ രോഗത്തിന് കാരണങ്ങൾ നിരവധി ചൂണ്ടിക്കാണിക്കപ്പെടുന്നു. അമ്മയുടെ പ്രായക്കൂടുതൽ, പ്രീ എക്ലാംസിയ എന്ന അവസ്ഥ തുടങ്ങി ജീനുകളിലെ വ്യത്യാസം വരെ പറയുവാൻ കഴിയും. മരണം നിർഭാഗ്യകരമാണ്. എന്നാൽ ചില അവസ്ഥകളിൽ വൈദ്യശാസ്ത്രം നിസ്സഹായമായി പോകും..
ഭാരതത്തിൽ തന്നെ പ്രസവ സംബന്ധമായ മരണങ്ങളിൽ ഏറ്റവും കുറവ് കാണിക്കുന്ന സംസ്ഥാനം കേരളം. എങ്കിലും ഒരു ലക്ഷം പ്രസവങ്ങളിൽ 19 ആൾക്കാർ മരിച്ചുപോകുന്ന കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ വളരെ മെച്ചപ്പെട്ടത്. എന്നു മാത്രമല്ല വിദേശ വികസിത രാജ്യങ്ങളോടൊപ്പം കിടപിടിക്കുന്നത്. ജന്മം നൽകുമ്പോൾ അത്യപൂർവ്വമായി സംഭവിക്കാവുന്ന ഈ അപകടങ്ങൾ പരിപൂർണ്ണമായും ഒരിടത്തും ഒഴിവാക്കുവാൻ കഴിയില്ല തന്നെ.
ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും മർദ്ധിച്ചാലോ ആശുപത്രികൾ തല്ലിത്തകർത്താലോ പെരി പാർട്ടം കാർഡിയോ മയോപ്പതി ഇല്ലാതാകില്ല തന്നെ! മറ്റൊരു ആശുപത്രി ആക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ അവിടെ നടക്കുന്നുണ്ടോ എന്ന് സന്ദേഹം.
https://www.facebook.com/Malayalivartha