മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ഇന്ത്യാക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഈ ഗ്രന്ഥമായിരുന്നു; രേഖകളുടെയോ വസ്തുതകളുടെയോ പിൻബലമില്ലാതെ ആർ.എസ്. എസിനെ അവതരിപ്പിച്ചത് അബദ്ധമോ ജാഗ്രത കുറവോ ആയി കാണാൻ സാധിക്കില്ല; തുറന്നടിച്ച് സന്ദീപ് വാചസ്പതി
മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ഇന്ത്യാക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഈ ഗ്രന്ഥമായിരുന്നു. ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്ന അതിമനോഹര ഭാഷ തന്നെയാണ് പുസ്തകത്തിൻ്റെ പ്രത്യേകത. വായനക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്താൻ ഗ്രന്ഥകാരന്മാർക്ക് പ്രത്യേക കഴിവുണ്ട്. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ഇന്ത്യാക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഈ ഗ്രന്ഥമായിരുന്നു. ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്ന അതിമനോഹര ഭാഷ തന്നെയാണ് പുസ്തകത്തിൻ്റെ പ്രത്യേകത. വായനക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്താൻ ഗ്രന്ഥകാരന്മാർക്ക് പ്രത്യേക കഴിവുണ്ട്. അയത്ന ലളിതമായി വായിച്ചു പോകാൻ സാധിക്കുന്ന ഭാഷയ്ക്കൊപ്പം ചില അസത്യ പ്രസ്താവങ്ങൾ ഒളിപ്പിച്ചു കടത്തിയത് ചരിത്രത്തോട് ചെയ്ത വഞ്ചന ആണെന്ന് പറയാതിരിക്കാൻ ആവില്ല.
മധുരം പുരട്ടിയ വിഷം പോലെ പാവം വായനക്കാർ മുഴുവൻ വിഴുങ്ങുകയും ചെയ്തു. ഇതാണ് ഗാന്ധിജിയെ ആർ.എസ്.എസുകാർ കൊന്നു എന്ന് സാമാന്യ ജനങ്ങൾ വിശ്വസിക്കാൻ ഇടയാക്കിയത്. രേഖകളുടെയോ വസ്തുതകളുടെയോ പിൻബലമില്ലാതെ ആർ.എസ്. എസിനെ അവതരിപ്പിച്ചത് അബദ്ധമോ ജാഗ്രത കുറവോ ആയി കാണാൻ സാധിക്കില്ല. കാരണം ഗ്രന്ഥ രചനയ്ക്കായി 3 വർഷത്തെ ഗവേഷണം നടത്തിയിരുന്നതായി ഗ്രന്ഥകർത്താക്കൾ തന്നെ അവകാശപ്പെടുന്നുണ്ട്.
ആ സാഹചര്യത്തിൽ ലാപ്പിയേയും കോളിൻസും ആരുടെയോ കയ്യിലെ ചട്ടുകമായി മാറി എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധി വധത്തിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഡാലോചന പോലെ തന്നെ ഈ ഗ്രന്ഥ രചനയ്ക്ക് പിന്നിലും വൻ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. അപ്പോഴും ഒരു സിനിമ പോലെ ചരിത്ര വായന സാധ്യമാക്കിയ ഡൊമിനിക് ലാപ്പിയെയുടെ കൃതഹസ്തത ആദരം അർഹിക്കുന്നു.
https://www.facebook.com/Malayalivartha