Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

'എല്ലാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടെങ്കിലും എല്ലായ്പ്പോഴും നമുക്ക് രോഗിയെ രക്ഷിക്കാൻ പറ്റണമെന്നില്ല. അങ്ങനെ പറ്റാത്തത് ആരോഗ്യ പ്രവർത്തകരുടെ പിഴവോ കഴിവുകേടോ അല്ലാ. വെറുതേ ഇരിക്കുന്ന ഒരാൾക്ക് ഈ അപകടാവസ്ഥകൾ ഉണ്ടാവാനുള്ള സാധ്യതയുടെ 100 മടങ്ങെങ്കിലും വരും ഒരു ഗർഭിണിക്കിത് ഇതൊക്കെ വരാൻ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

09 DECEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

ഗർഭവും പ്രസവവും എല്ലാം പ്രകൃതിദത്തവും സ്വാഭാവികവുമായ കാര്യങ്ങളാണെന്ന് പറയാമെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഏതു നിമിഷവും അപകടമുണ്ടാക്കാവുന്ന ഒരവസ്ഥയുമാണത് എന്ന് പറയുകയാണ് ഡോ. മനോജ് വെള്ളനാട് .

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രസവത്തോടെ അമ്മയോ കുഞ്ഞോ മരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ദൂരെയെവിടെയെങ്കിലും നടന്നതാണെങ്കിൽ കൂടി ആ വാർത്ത കേൾക്കുമ്പോൾ എല്ലാ മനുഷ്യർക്കും അതിൽ സങ്കടം തോന്നും. ഗർഭവും പ്രസവവും എല്ലാം പ്രകൃതിദത്തവും സ്വാഭാവികവുമായ കാര്യങ്ങളാണെന്ന് പറയാമെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഏതു നിമിഷവും അപകടമുണ്ടാക്കാവുന്ന ഒരവസ്ഥയുമാണത്.

അങ്ങനെയുണ്ടാവാൻ സാധ്യതയുളള മിക്കവാറും പ്രശ്നങ്ങളെയും നേരത്തേ കണ്ടെത്തിയും ആവശ്യം വേണ്ട മുന്നൊരുക്കങ്ങളും പരിചരണങ്ങളും നൽകിയുമാണ് നമ്മൾ മാതൃ-ശിശു മരണനിരക്കിൽ ലോക നിലവാരത്തിലെത്തിയത്. അതിന് ശാസ്ത്രത്തോടും ആരോഗ്യ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. എന്നാലും ചിലപ്പോഴെങ്കിലും ചില പ്രശ്നങ്ങൾ നമ്മുടെ പ്രവചനങ്ങൾക്കോ അറിവിനോ ഭൗതിക സാഹചര്യങ്ങൾക്കോ നിയന്ത്രിക്കാൻ പറ്റാതെ വരാറുണ്ട്.

ഈ പോസ്റ്റ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഇതുവരെയും ഒരസുഖവും കണ്ടെത്തിയിട്ടില്ലാത്ത ആളാണെങ്കിൽ പോലും, നിങ്ങളിൽ ആർക്കും പെട്ടെന്നൊരു ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ അപസ്മാരമോ മറ്റെന്തെങ്കിലുമോ ഒക്കെ വരാനുള്ള സാധ്യത എപ്പോഴുമുണ്ട്. യാത്രയിലെപ്പോഴും ഒരു ഡോക്ടർ അനുഗമിക്കുന്ന, എവിടെ ചെല്ലുന്നു എന്ന് പറഞ്ഞാലും ആ പ്രദേശത്തെ ഏറ്റവും മികച്ച രണ്ടോ മൂന്നോ ആശുപത്രികളുടെ ICU-വിൽ ഒരു ബെഡ് മുൻകൂറായി ഒഴിച്ചിട്ടിരിക്കുന്ന VVIP കളിൽ ഒരാളായിരുന്നു APJ അബ്ദുൾ കലാം. എന്നിട്ടും പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ അന്നാർക്കും കഴിഞ്ഞില്ലാ.

എന്നുവച്ചാൽ എല്ലാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടെങ്കിലും എല്ലായ്പ്പോഴും നമുക്ക് രോഗിയെ രക്ഷിക്കാൻ പറ്റണമെന്നില്ല. അങ്ങനെ പറ്റാത്തത് ആരോഗ്യ പ്രവർത്തകരുടെ പിഴവോ കഴിവുകേടോ അല്ലാ. വെറുതേ ഇരിക്കുന്ന ഒരാൾക്ക് ഈ അപകടാവസ്ഥകൾ ഉണ്ടാവാനുള്ള സാധ്യതയുടെ 100 മടങ്ങെങ്കിലും വരും ഒരു ഗർഭിണിക്കിത് ഇതൊക്കെ വരാൻ.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതും ആരെയും വേദനിപ്പിക്കുന്ന വാർത്തയാണ്. നേരത്തേ പ്രവചിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് പെരിപ്പാർട്ടം കാർഡിയോ മയോപ്പതി. മാത്രമല്ല അത്ര സാധാരണമല്ലാത്ത പ്രശ്നവുമാണ്. എന്നിട്ടും രോഗിയുടെ നില വഷളാവുന്നു എന്ന് കണ്ടപ്പോൾ രോഗമിതാണെന്ന് തിരിച്ചറിയുകയും, അതിനു വേണ്ട ചികിത്സയും പരിചരണങ്ങളും തുടങ്ങുകയും ചെയ്തു അവർ. എന്നാൽ ആരും ആഗ്രഹിക്കാത്ത ദുരന്തം അവിടെ സംഭവിച്ചു.

പക്ഷെ, അതിന്റെ പേരിൽ ആ ആരോഗ്യപ്രവർത്തകരെ പ്രതിസ്ഥാനത്തു കൊണ്ട് നിർത്തിയിട്ട് ഈ വിഷയം ചർച്ച ചെയ്യുന്നത് ആർക്കും ഗുണകരമല്ലാത്ത കാര്യമാണ്. ബന്ധുക്കളുടെ പ്രതിഷേധവും പരാതിയും സ്വാഭാവികമാണ്. നമ്മളിലാരാണെങ്കിലും അത് തന്നെ ചെയ്യും. അവർക്ക് കാര്യങ്ങളിൽ വ്യക്തത വരുത്തി നൽകേണ്ടത് സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തവുമാണ്. എന്നാൽ അവിടെ ചികിത്സിച്ച ഡോക്ടർമാരോട് ലീവിൽ പോകാൻ സർക്കാർ ആവശ്യപ്പെടുമ്പോൾ എന്ത് സന്ദേശമാണ് ജനങ്ങൾക്കീ വിഷയത്തിൽ നൽകുന്നത്? എവിടെയോ എന്തോ പിഴവുണ്ടെന്ന് തന്നെയല്ലേ? അവരെ ജോലിയിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കേണ്ട സംഭവമല്ലല്ലോ ഇത്.

ഇത്തരത്തിൽ പ്രഥമ ദൃഷ്ട്യാ തന്നെ ആർക്കും യാതൊരു പിഴവും ചൂണ്ടിക്കാണിക്കാനാത്ത ഒരു സംഭവത്തിൽ പോലും ആരോഗ്യ പ്രവർത്തകരെ സപ്പോർട്ട് ചെയ്യാനോ മാനസികമായെങ്കിലും കൂടെ നിൽക്കാനോ മനസില്ലെങ്കിൽ, എപ്പോഴും മാധ്യമങ്ങളുടെ ഗ്വാഗ്വാ വിളികൾക്ക് ചെവി കൊടുക്കാനുമാണ് പ്ലാനെങ്കിൽ എത്രകാലം ഈ വണ്ടി പഞ്ചറാവാതെ ഓടും! പൊതുജനവും മാധ്യമങ്ങളും സർക്കാരും എപ്പോഴും സംശയത്തോടെ മാത്രം നോക്കിക്കൊണ്ടിരിക്കുമ്പോൾ ആർക്കാണിവിടെ അധികനാൾ ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ പറ്റുന്നത്?

പെരിപ്പാർട്ടം കാർഡിയോമയോപ്പതി ഇനിയും സംഭവിക്കാം. ആർക്കാണെന്നോ എപ്പൊഴാണെന്നോ ആർക്കും പ്രവചിക്കാനാവില്ല. അവിടെയൊന്നും ജീവൻ രക്ഷിക്കാൻ കഴിയണമെന്നുമില്ല. അത് ആരുടെയും പിഴവുമല്ല. അപ്പോഴൊക്കെ ബലിയാടാവാൻ ആരോഗ്യപ്രവർത്തകർ ബാക്കിയുണ്ടായാൽ മതിയായിരുന്നു. ലോകത്ത് ഒരു ഗർഭിണിയ്ക്കും ഈ വക രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാവരുതേയെന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു കൊണ്ട്, മരിച്ച അമ്മയ്ക്കും കുഞ്ഞിനും ആദരാഞ്ജലി.


മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (2 minutes ago)

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (25 minutes ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (42 minutes ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (53 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (1 hour ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (1 hour ago)

പാലിയേക്കര ടോൾ പിരിവ്  (1 hour ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (1 hour ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (2 hours ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (2 hours ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (2 hours ago)

Malayali Vartha Recommends