ഗവർണറും സെനറ്റും തമ്മിലുള്ള തർക്കം അനാവശ്യമാണ്; വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്; അധികാര സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടത്; പ്രതിനിധിയെ നൽകാൻ സെനറ്റിന് താത്പര്യമില്ലെങ്കിൽ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹർജി തിരക്കിട്ടു പരിഗണിക്കേണ്ടതില്ല; ആഞ്ഞടിച്ച് ഹൈക്കോടതി

കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഹൈക്കോടതി പൊട്ടിത്തെറിച്ചു. ഈ വിഷയത്തിൽ ഗവർണറും സെനറ്റും തമ്മിലുള്ള തർക്കം അനാവശ്യമാണെന്നാണ് ഹൈക്കോടതിയുടെ വിമർശനം. വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഹൈക്കോടതി ആരോപിച്ചു. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജിയിൽ വാദം കേൾക്കക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരത്തിലൊരു നിർണായക പരാമർശം നടത്തിയത് .
സെനറ്റിനെയും ഗവർണറെയും സിംഗിൾ ബെഞ്ച് വിമർശിച്ചു. അധികാര സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു . സെനറ്റിന്റെ നിലപാട് പുതിയ വി.സി വേണ്ടെന്നാണ് എങ്കിൽ താത്കാലിക വി.സി തുടരട്ടെ എന്ന നിലപാടിലാണ് കോടതി. അതേസമയം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ സെനറ്റിന് താത്പര്യമില്ലെങ്കിൽ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹർജി തിരക്കിട്ടു പരിഗണിക്കേണ്ടതില്ല എന്ന നിർണായക കാര്യം കൂടെ കോടതി ചൂണ്ടിക്കാണിച്ചു .
ചാൻസലറാണു ശരിയെന്ന് പറയുന്നില്ല. ഉടമ-തൊഴിലാളി ബന്ധമല്ല സെനറ്റും ചാൻസലറും തമ്മിൽ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകി ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിയാൽ സെനറ്റ് തങ്ങളുടെ പ്രതിനിധിയെ നൽകുമോയെന്ന ചോദ്യത്തിന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കേരള സർവകലാശാലയുടെ വക്കീൽ . ഈ കാര്യം ചൂണ്ടിക്കാണിച്ച് തടസ്സ വാദമുന്നയിക്കുകയും ചെയ്തു.
ഈ തടസ്സവാദത്തിൽ കോടതി പൊട്ടിത്തെറിച്ചു.ഓരോ കാരണങ്ങൾ വെറുതേ പറഞ്ഞ് നോമിനിയെ നൽകാതിരിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മറ്റൊരു കാര്യം കൂടെ ഹൈക്കോടതി വിമർശിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിജ്ഞാപനം പിൻവലിക്കാതെ പ്രതിനിധിയെ നൽകേണ്ടെന്ന സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് പ്രമേയം പാസാക്കിയത്. കേസിലെ ഒരു കക്ഷി മറ്റൊരു കക്ഷിയോടു വിജ്ഞാപനം റദ്ദാക്കാൻ എങ്ങനെ ആവശ്യപ്പെടും? എന്നാണ് ഹൈക്കോടതി ചോദിക്കുന്നത് .
https://www.facebook.com/Malayalivartha



























