സർക്കാർ അധികാരത്തിലേറിയിട്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ച നാലുപേരെ രാജ്ഭവനിൽ സ്ഥിരപ്പെടുത്തി ; കുടുംബശ്രീ വഴിയാണ് രാജ്ഭവനിൽ കരാർ നിയമനം; നിയമസഭയിൽ തുറന്നടിച്ച് മുഖ്യമന്ത്രി

രാജ്ഭവനിൽ നാലുപേരെ സ്ഥിരപ്പെടുത്തി മുഖ്യമന്ത്രിയുടെ മിന്നൽ നീക്കം. കഴിഞ്ഞ സർക്കാർ അധികാരത്തിലേറിയിട്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ച നാലുപേരെയാണ് ഇപ്പോൾ രാജ്ഭവനിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇത് വരെ രാജ്ഭവനിൽ 14 തസ്തികകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 77 പേരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുകയുണ്ടായി. കുടുംബശ്രീ വഴിയാണ് രാജ്ഭവനിൽ കരാർ നിയമനം നടത്തുന്നത്.
ഡി.കെ. മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം. കുക്ക്, വെയിറ്റർ, മേറ്റി, ലാസ്‌കർ, ഗാർഡനർ, ഫീമെയിൽ അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ്, ടെയ്‌ലർ, ധോബി, ക്ലീനർ, സ്വീപ്പർ, സ്വീപ്പർ കം സാനിറ്റഷേൻ വർക്കർ, സാനിറ്റേഷൻ വർക്കർ, ടെലിഫോൺ ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഈ കാര്യങ്ങൾ വിശദമായി തന്നെ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഗവർണർ മുഖമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നിരുന്നു. ആ കത്ത് വിവാദമായിരുന്നു രാജ്ഭവനിലെ 20 താത്കാലിക കുടുംബശ്രീ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.ആ കത്തിൽ രാജ്ഭവൻ വിശദീകരണം നൽകിയിരുന്നു. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ഒരാളെ പ്പോലും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ല . 2019ന് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേൽക്കും മുൻപേ നിലവിലുള്ള തസ്തികകളാണ് ഇപ്പോഴുമുള്ളത്.
കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തത് 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്തിലാണ്, മുൻപ് അനുവദിക്കപ്പെട്ടതും കാലിയായി കിടക്കുന്നതുമായ തസ്തികകളിൽ നിയമിക്കണമെന്നാണ് അതിലുള്ളത്. 23വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നയാളെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനല്ല, മറിച്ച് സൈഫർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ നിയമിക്കാനാണ് ശുപാർശ ചെയ്തത്.
10 വർഷമെങ്കിലും സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ കീഴ്‌വഴക്കം പരിഗണിച്ചാണ് ഈ കത്തെഴുതിയത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ആനുകൂല്യം ഒരു ഘട്ടത്തിലുമില്ല. പേഴ്സണൽ സ്റ്റാഫുകൾക്കോ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടവർക്കോ പെൻഷൻ നൽകണമെന്ന് ഗവർണർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha



























