കേസിൽ നിന്ന് ഊരിപ്പോരാനുള്ള തന്ത്രം കുബുദ്ധിയിൽ മെനഞ്ഞെടുത്ത് ഗ്രീഷ്മ, ക്രൈംബ്രാഞ്ചിനെ കുടുക്കാൻ പുതിയ കുതന്ത്രം, രണ്ടും കൽപ്പിച്ച് തൂക്കിയെറിയാൻ അവർ ഇറങ്ങുന്നു, 70 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന്റെ നീക്കം

ആസൂത്രിതമായി കാമുകനെ കൊലപ്പെടുത്താൻ മാത്രമല്ല, കേസിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ ഊരിപ്പോരാനുള്ള തന്ത്രം പോലും തന്റെ കുബുദ്ധിയിൽ ഗ്രീഷ്മ മെനഞ്ഞെടുത്തിരുന്നു. പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റുമ്പോൾ ചർച്ചയാകുന്നത് കേസ് അട്ടിമറിക്കുമെന്ന സംശയമാണ്. പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്.
വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരും പ്രതികളാണ്. കേസിൽ നിന്ന് ഏതുവിധേനയും താൻ ഊരിപ്പോരുമെന്ന ഉറച്ചവിശ്വാസത്തിലാണ് കസ്റ്റഡി കാലവധിയിൽ നടത്തിയ തെളിവെടുപ്പിൽ ചിരിച്ചും കളിച്ചും തെളിവെടുപ്പിൽ ഗ്രീഷ്മ നിറഞ്ഞു നിന്നത് എന്നു വേണം മനസിലാക്കാൻ. എന്നാൽ 70 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാമാണ് പോലീസിന്റെ നീക്കം.
കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. ഈ മൊഴി കേസിൽ നിർണ്ണായകമാകും. അന്വേഷണം പൂർത്തിയാവാറായ കേസിൽ എന്തിനാണ് രഹസ്യമൊഴി എടുത്തതെന്ന ചോദ്യം നിർണ്ണായകമാണ്.ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പിന്നീട് മാറ്റി പറയില്ലെന്ന് ഉറപ്പിക്കാനാണ് സാധാരണ രഹസ്യമൊഴി എടുത്തത്. എന്നാൽ അതു തന്നെ മൊഴി മാറ്റമായി.
തുടക്കം മുതൽ തന്നെ ഗ്രീഷ്മയ്ക്ക് കൃത്യമായ നിയമോപദേശം ലഭിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മജിസ്‌ട്രേട്ടിന് മുന്നിലെ മൊഴി. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്നതാണെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്.
ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ ഇനി തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ വിചാരണയിൽ പ്രതി ശിക്ഷക്കപ്പെടൂ.
ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് പറഞ്ഞ കോടതി സിന്ധു, നിർമ്മല കുമാരൻ നായർ എന്നിവരുടെ ഹർജി തള്ളുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഇരുവരും റിമാന്റിൽ കഴിയുകയാണ്. ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുത്ത് ഉണ്ടെന്ന് കണക്കാക്കിയാണ് മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കരുക്കൾ നീക്കിയത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രധാനപ്പെട്ട ഘടകമാണ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും.
കൊലപാതത്തിനു ഇരുവരും പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് ചുമത്തിയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലെ അന്വേഷണത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha



























