മുന്നറിയിപ്പ് ഇല്ലാതെ പോലീസിന്റെ ഗ്രനൈഡ് പ്രയോഗം...തെറിച്ച് പോയത് പ്രവർത്തകന്റെയ് കാൽ... മൂന്ന് മാസം കട്ടിലിൽ നിന്നും എഴുനേൽക്കാൻ കഴിയാത്ത അവസ്ഥയിൽ വിഷ്ണു..ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെ കാണാൻ നേതാക്കന്മാരുടെ വരവ്

തിരുവനന്തപുരം കത്ത് വിവാദവുമായി ബന്ധപ്പെട്ട് ശക്തമായി തന്നെയാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ പിൻവാതിൽ നിയമനത്തിനെതിരെ മേയർ രാജിആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ശക്തമായിരുന്നു
പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ഗ്രനൈഡും പ്രയോഗിച്ചു. ഇതിനിടയിൽ ഒരു പ്രവർത്തകന് ഗ്രനൈഡ് പ്രയോഗത്തിൽ ഗുരുതര പരിക്കേറ്റു. മുട്ടിന് താഴെ തുളച്ച് ഗ്രനൈഡ് കയറുകയായിരുന്നു. പ്രവർത്തകനെ നേരെ ഉണ്ടായത് മനുഷ്യരഹിതമായ ആക്രമണം ആണെന്നും പോലീസ് ഏകപക്ഷീയമായി യാതൊരു പ്രകോപനവും കൂടാതെ സമരത്തെ നേരിടുകയാണ് ഉണ്ടായതെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചുപ്രതിഷേധ മാർച്ച് യാതൊരുവിധ പ്രകോപനവും ഇല്ലാതെ സമാധാനപരമായി അവസാനിപ്പിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനൊപ്പം പ്രവർത്തകർ കൂടി നിൽക്കുന്ന ഭാഗത്തേക്ക് മുന്നറിയിപ്പില്ലാതെ പോലീസ് ഗ്രനേഡ് എറിയുകയായിരുന്നു.
ഗ്രനേഡ് പ്രയോഗത്തിൽ നെയ്യാറ്റിൻകരയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത് പ്രവർത്തകന്റെ കാല് പൊട്ടി എല്ലും മാസവും ഉൾപ്പെടെ പുറത്തുവന്നിരുന്നു നിലയിലാണ്.നെയ്യാറ്റിൻകര സ്വദേശിയായ വിഷ്ണുവിന്റെ അവസ്ഥ ഇപ്പോൾ അതീവ ധാരുണമാണ്.അടുത്ത മൂന്ന് മാസത്തേക്ക് ജോലി ചെയ്യാൻകഴിയില്ല.
സമരത്തിനെത്തുന്ന സമരക്കാരുടെ നേരെ ഒരു മുന്നറിപ്പുകളും ഇല്ലാതെ ഉള്ള പോലീസിന്റെയ് ഇത്തരം പ്രവർത്തി.പ്രവർത്തകരുടെ ജീവന് തനെ ആപത്താണ്.നിലവിൽ ആദ്യ സർജറി കഴിഞ്ഞ വിഷ്ണു ഇപ്പോൾ ആശുപത്രിൽ തുടരുകയാണ്.തലസ്ഥാനത്ത് 150 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ച് നിയമസഭയ്ക്കു സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു.
മാർച്ച് അക്രമാസക്തമാകുന്നതിന് മുനെ തനെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതെ നിന്ന പ്രവർത്തകർക്ക് നേരേയാണ് മുന്നറിപ്പുകളില്ലാതെ MK2 ഇനത്തിൽപ്പെട്ട സ്റ്റൺ ഗ്രനേഡ് പ്രയോഗിത്. മാർച്ചിനെത്തുടർന്നുണ്ടായ സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ക്രൈം.1181/22 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha



























