കേന്ദ്ര സർക്കാരിന് കനത്ത ആശ്വാസം; ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ നടപടി ശരിവച്ച് സുപ്രീം കോടതി; നോട്ട് നിരോധനത്തിൽ ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ചിട്ട് സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബി ആർ ഗവായ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ തീരുമാനം ശരിയായിരുന്നോ?തെറ്റായിരുന്നോ? ആ നിർണായകവിധി പുറത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ നടപടി ശരിവച്ചിരിക്കുകയാണ് സുപ്രീം കോടതി. ഈ കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം എന്നുതന്നെ നമുക്ക് പറയാം അത്തരത്തിലുള്ള വിധി തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്.
അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെയ്‌ക്കുകയും ചെയ്തു . കൂടുതൽ പേരുടെയും വിധി ജസ്റ്റിസ് ബിആർ ഗവായ് വായിക്കുകയും ചെയ്തു ജസ്റ്റിസ് ബിവി നാഗരത്നം വിയോജിച്ചു കൊണ്ടുള്ള തന്റെ എതിർപ്പ് വിധി വായിച്ചിരുന്നു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കുകയും ചെയ്‌തു.
അതിനാൽ നടപടി റദ്ദാക്കാനാവില്ല എന്ന സാഹചര്യമാണ് ഉള്ളത്. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല എന്നും വ്യക്തമാക്കി . രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ചിട്ട് സർക്കാരിന് തീരുമാനമെടുക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു. അതുകൊണ്ട് നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്നാണ്. അതുകൊണ്ടായിരുന്നു ഈ തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതി എത്തിയത് . ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതായിരുന്നു. നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത് നിയമം പാലിച്ചായിരുന്നു . ആർബിഐയുടെ ബോർഡിൽ ഏകാസ്വരമുണ്ടായിരുന്നോ?
തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ എന്നൊക്കെ പരിശോധിക്കുന്നുണ്ട് പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല എന്നും വ്യബാരം പുറത്ത്‌വാനിരിക്കുകാണ് . ഒറ്റ ദിവസം കൊണ്ട് ശുപാർശ ലകിട്ടിയെന്നു മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ല. ഇത്തരത്തിൽ ഉള്ള കാര്യങ്ങളാണ് ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് .
നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു . തുടർന്ന് കേസ് വിധി പറയാനായി മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha






















