Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

അവസാന നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ നീക്കം, സർക്കാർ വീണ്ടും വെള്ളം കുടിക്കും..ഗവർണർ ആരാ മോൻ..

05 FEBRUARY 2023 02:41 PM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംവട്ടമാണ് കാലാവധി മൂന്നുമാസം നീട്ടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിന് അവസാനിക്കാനിരിക്കെ, നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് വീണ്ടും മൂന്നുമാസത്തേക്കു നീട്ടിയത്.കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് 5മാസമായി. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മി​റ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടുവട്ടം മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.ഇതു മൂന്നാം തവണയാണു കാലാവധി നീട്ടുന്നത്‌.കഴിഞ്ഞ ഓഗസ്‌റ്റ്‌ അഞ്ചിനാണ്‌ കേരള സര്‍വകലാശാലാ വി.സി. നിയമനത്തിന്‌ ഗവര്‍ണര്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌ ആദ്യം ഉത്തരവിറക്കിയത്‌.


ഡിസംബര്‍ 17-ന്‌ കാലാവധി നീട്ടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24-ന്‌ വിരമിച്ച വൈസ്‌ ചാന്‍സലര്‍ ഡോ: മഹാദേവന്‍ പിള്ളയുടെ പിന്‍ഗാമിയെ കണ്ടെത്താനാണ്‌ ഗവര്‍ണര്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഇതു പിന്നീട്‌ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന്‌ വഴിവച്ചു. സര്‍വകലാശാലാ വി.സി. നിയമനത്തിന്‌ നിലവിലെ മൂന്നംഗ സമിതിക്കുപകരം അഞ്ചംഗ സമിതിയെ നിശ്‌ചയിക്കാനുള്ള നിയമഭേദഗതിക്ക്‌ സര്‍ക്കാര്‍ മുതിരുകയാണെന്ന വാര്‍ത്തയ്‌ക്കിടെയാണ്‌ ഗവര്‍ണര്‍ ഇടഞ്ഞതും കേരള വി.സി. നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതും.ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക്‌ കേരള സര്‍വകലാശാല സെനറ്റ്‌ പ്രതിനിധിയെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന്‌ കോഴിക്കോട്‌ ഐ.ഐ.എം. ഡയറക്‌ടര്‍ ഡോ: ദേബാഷിഷ്‌ ചാറ്റര്‍ജിയെ ചാന്‍സലറുടെ പ്രതിനിധിയായും കര്‍ണാടക കേന്ദ്ര സര്‍വകലാശാല പ്രതിനിധി ഡോ: ബട്ടുസത്യനാരായണയെ യു.ജി.സി. പ്രതിനിധിയായും നിശ്‌ചയിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. സെനറ്റിന്റെ പ്രതിനിധി ഇല്ലാത്തതുകൊണ്ടുതന്നെ വി.സി. നിയമനവും സാധ്യമായില്ല.തുടര്‍ന്ന്‌ നിരവധി തവണ ഗവര്‍ണര്‍ സര്‍വകലാശാലാ സെനറ്റിന്‌ അന്ത്യശാസനം നല്‍കിയെങ്കിലും അവര്‍ അത്‌ അവഗണിക്കുകയായിരുന്നു.

ഇതിന്റെ പേരില്‍ ചില സെനറ്റ്‌ അംഗങ്ങളെ അദ്ദേഹം പുറത്താക്കുകയും ചെയ്‌തു. സംഭവം കോടതിയിലെത്തുകയും കേരള ഹൈക്കോടതിയില്‍ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബഞ്ച്‌ ഇതില്‍ ഗവര്‍ണര്‍ക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്‌തു.ഒരുമാസത്തിനകം സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക്‌ സെനറ്റിന്റെ പ്രതിനിധിയെ നല്‍കണമെന്നും അല്ലെങ്കില്‍ ഗവണര്‍ക്ക്‌ കമ്മിറ്റി രൂപീകരിക്കാമെന്നുമായിരുന്നു വിധി. എന്നാല്‍ ഈ വിധി ചീഫ്‌ ജസ്‌റ്റിസ്‌ മണികുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്‌ സ്‌റ്റേ ചെയ്‌തു. കേസ്‌ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്‌.ഈ പശ്‌ചാത്തലത്തിലാണ്‌ സെര്‍ച്ച്‌ കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി ഗവണര്‍ ദീര്‍ഘിപ്പിച്ചത്‌. ഇന്നുമുതല്‍ മൂന്നുമാസം കൂടി സെര്‍ച്ച്‌ കമ്മിറ്റിക്ക്‌ കാലാവധിയുണ്ടായിരിക്കും. ഇതിനിടെ സെര്‍ച്ച്‌ കമ്മിറ്റിയിലെ അംഗസംഖ്യ വര്‍ധിപ്പിച്ചും ഗവണറെ ചാന്‍സലര്‍ സ്‌ഥാനത്തുനിന്നും നീക്കുന്നതിനുമായി നിയമസഭ ബില്ലുകള്‍ പാസാക്കിയെങ്കിലും രണ്ടിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (9 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (9 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (10 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (11 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (12 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (12 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (13 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (13 hours ago)

Malayali Vartha Recommends