Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

അവസാന നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ നീക്കം, സർക്കാർ വീണ്ടും വെള്ളം കുടിക്കും..ഗവർണർ ആരാ മോൻ..

05 FEBRUARY 2023 02:41 PM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംവട്ടമാണ് കാലാവധി മൂന്നുമാസം നീട്ടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിന് അവസാനിക്കാനിരിക്കെ, നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് വീണ്ടും മൂന്നുമാസത്തേക്കു നീട്ടിയത്.കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് 5മാസമായി. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മി​റ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടുവട്ടം മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.ഇതു മൂന്നാം തവണയാണു കാലാവധി നീട്ടുന്നത്‌.കഴിഞ്ഞ ഓഗസ്‌റ്റ്‌ അഞ്ചിനാണ്‌ കേരള സര്‍വകലാശാലാ വി.സി. നിയമനത്തിന്‌ ഗവര്‍ണര്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌ ആദ്യം ഉത്തരവിറക്കിയത്‌.


ഡിസംബര്‍ 17-ന്‌ കാലാവധി നീട്ടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24-ന്‌ വിരമിച്ച വൈസ്‌ ചാന്‍സലര്‍ ഡോ: മഹാദേവന്‍ പിള്ളയുടെ പിന്‍ഗാമിയെ കണ്ടെത്താനാണ്‌ ഗവര്‍ണര്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഇതു പിന്നീട്‌ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന്‌ വഴിവച്ചു. സര്‍വകലാശാലാ വി.സി. നിയമനത്തിന്‌ നിലവിലെ മൂന്നംഗ സമിതിക്കുപകരം അഞ്ചംഗ സമിതിയെ നിശ്‌ചയിക്കാനുള്ള നിയമഭേദഗതിക്ക്‌ സര്‍ക്കാര്‍ മുതിരുകയാണെന്ന വാര്‍ത്തയ്‌ക്കിടെയാണ്‌ ഗവര്‍ണര്‍ ഇടഞ്ഞതും കേരള വി.സി. നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതും.ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക്‌ കേരള സര്‍വകലാശാല സെനറ്റ്‌ പ്രതിനിധിയെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന്‌ കോഴിക്കോട്‌ ഐ.ഐ.എം. ഡയറക്‌ടര്‍ ഡോ: ദേബാഷിഷ്‌ ചാറ്റര്‍ജിയെ ചാന്‍സലറുടെ പ്രതിനിധിയായും കര്‍ണാടക കേന്ദ്ര സര്‍വകലാശാല പ്രതിനിധി ഡോ: ബട്ടുസത്യനാരായണയെ യു.ജി.സി. പ്രതിനിധിയായും നിശ്‌ചയിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. സെനറ്റിന്റെ പ്രതിനിധി ഇല്ലാത്തതുകൊണ്ടുതന്നെ വി.സി. നിയമനവും സാധ്യമായില്ല.തുടര്‍ന്ന്‌ നിരവധി തവണ ഗവര്‍ണര്‍ സര്‍വകലാശാലാ സെനറ്റിന്‌ അന്ത്യശാസനം നല്‍കിയെങ്കിലും അവര്‍ അത്‌ അവഗണിക്കുകയായിരുന്നു.

ഇതിന്റെ പേരില്‍ ചില സെനറ്റ്‌ അംഗങ്ങളെ അദ്ദേഹം പുറത്താക്കുകയും ചെയ്‌തു. സംഭവം കോടതിയിലെത്തുകയും കേരള ഹൈക്കോടതിയില്‍ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബഞ്ച്‌ ഇതില്‍ ഗവര്‍ണര്‍ക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്‌തു.ഒരുമാസത്തിനകം സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക്‌ സെനറ്റിന്റെ പ്രതിനിധിയെ നല്‍കണമെന്നും അല്ലെങ്കില്‍ ഗവണര്‍ക്ക്‌ കമ്മിറ്റി രൂപീകരിക്കാമെന്നുമായിരുന്നു വിധി. എന്നാല്‍ ഈ വിധി ചീഫ്‌ ജസ്‌റ്റിസ്‌ മണികുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്‌ സ്‌റ്റേ ചെയ്‌തു. കേസ്‌ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്‌.ഈ പശ്‌ചാത്തലത്തിലാണ്‌ സെര്‍ച്ച്‌ കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി ഗവണര്‍ ദീര്‍ഘിപ്പിച്ചത്‌. ഇന്നുമുതല്‍ മൂന്നുമാസം കൂടി സെര്‍ച്ച്‌ കമ്മിറ്റിക്ക്‌ കാലാവധിയുണ്ടായിരിക്കും. ഇതിനിടെ സെര്‍ച്ച്‌ കമ്മിറ്റിയിലെ അംഗസംഖ്യ വര്‍ധിപ്പിച്ചും ഗവണറെ ചാന്‍സലര്‍ സ്‌ഥാനത്തുനിന്നും നീക്കുന്നതിനുമായി നിയമസഭ ബില്ലുകള്‍ പാസാക്കിയെങ്കിലും രണ്ടിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (7 minutes ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (21 minutes ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (31 minutes ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (40 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (53 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (9 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (9 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (9 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (9 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (9 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (10 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (10 hours ago)

Malayali Vartha Recommends