സെക്രട്ടേറിയറ്റ് മ്യൂസിയമാക്കും? യൂണിയൻ ഓഫീസും തുറക്കും സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ ഈ നാട്ടിൽ ചിലതൊക്കെ നടക്കും. കുറച്ചായി സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം.

സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ ഈ നാട്ടിൽ ചിലതൊക്കെ നടക്കും. കുറച്ചായി സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു യോഗം വിളിച്ചു ചേർത്തു, ഭരണം മെച്ചപ്പെടുത്താൻ സെക്രട്ടറിമാരിൽ നിന്ന് അഭിപ്രായം അറിയാൻ. വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിപ്പോയി മുഖ്യമന്ത്രിക്ക്. കാരണം യോഗത്തിൽ സെക്രട്ടറിമാരുടെ പരാതി പ്രവാഹം.
ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ നിർജീവ അവസ്ഥയിൽ ആകുമെന്നാണ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടിയത്. ധന, തദ്ദേശ വകുപ്പുകൾക്ക് എതിരെയാണ് സെക്രട്ടറിമാർ ഏറ്റവുമധികം പരാതി പറഞ്ഞത്. വകുപ്പുകളിൽ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനോ പരിഷ്കാരങ്ങൾ നടപ്പാക്കാനോ സാധിക്കുന്നില്ല എന്നവർ പരാതി പറഞ്ഞു.
ഒരു സർക്കാരിന്റെ ദുരവസ്ഥയുടെ നേർസാക്ഷം ആയി അത്. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാൽ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ് എന്നാണ് ഉദ്യോഗസ്ഥര് സഹികെട്ട് പരാതി പറഞ്ഞത്. കേന്ദ്ര പദ്ധതികൾക്ക് പ്രാധാന്യം നൽകാത്തതിനാൽ കേന്ദ്രത്തിൽ നിന്ന് അർഹമായ പണം വാങ്ങിയെടുക്കാൻ സാധിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതം അനുവദിക്കണം.
അതിനുള്ള ഫയൽ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം സംസ്ഥാനം ബന്ധപ്പെടുന്നില്ല. യൂണിയൻ നേതാക്കൾ സർക്കാരിനെ സ്വാധീനിച്ച് കാര്യങ്ങൾ നടത്താനും പക പോക്കാനും ഉള്ള വഴിയായി കാണുന്നത്, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക എന്നതാണ്. എൻതിന്റെ പേരിലാണെങ്കിലും,ഇങ്ങനെ ജീവനക്കാരെ തുടരെതുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു.
ഏതെങ്കിലും ഒരു കസേരയിൽ ഇരിക്കുന്നയാൾ ആ ജോലിയിൽ മികവ് നേടുമ്പോഴേക്കും അവരെ മറ്റൊരു വകുപ്പിലേക്കോ, ജിില്ലയിലേക്കോ ഒക്കെ മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട് എന്നാണ് ഉദ്യോഗസ്ഥർ തുറന്നടിച്ചത്. സെക്രട്ടറിമാർക്ക് എന്നും യോഗങ്ങളുടെ തിരക്കാണ്. ഇതിനിടെ താഴെയുള്ളവർ കൃത്യമായി ഫയലുകൾ കൈമാറുന്നില്ല.എന്നാൽ വകുപ്പിൽ എന്തു പ്രശ്നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം.
മറ്റ് ഉദ്യോഗസ്ഥർ വൈകുന്നേരം 5 മണിക്കു വീട്ടിൽ പോകുമ്പോൾ സെക്രട്ടറിമാർ പണി തീർക്കാൻ ഓവർടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാൽ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. യൂണിയൻ ബന്ധങ്ങൾ കാരണം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ സർക്കാർ, നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി. എന്നാൽ ഈയിടെയായി മൗനമാണല്ലോ മുഖ്യമന്ത്രിയുടെ മുദ്ര. അതുകൊണ്ടു തന്നെ
പരാതികൾ മുഴുവൻ കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി. ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയൽ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകൾക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി മുതൽ രണ്ടു മാസം ചേരുമ്പോൾ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം.
https://www.facebook.com/Malayalivartha


























