CBI എത്തി. പേടിച്ചതു സംഭവിക്കും അകത്താവുമെന്നുറപ്പ്...?

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ വീണ്ടും അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇപ്പോൾ ഡോൾബി ലെവലിലായി. പിണറായി സർക്കാരിന്റെ ആപ്പീസു പീട്ടാൻ ഇനി ഏതാനും ചില നടപടികളും കൂടിയേ ഉള്ളൂ എന്നാണ് വിവരം.
ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സെക്രട്ടേറിയറ്റിലെ പ്രസ്തുത വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച ഫയലുകളെല്ലാം വിജിലൻസ് കൊണ്ടുപോയി. സിബിഐക്ക് തുമ്പു കിട്ടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ചെയ്തുകഴിഞ്ഞു. പക്ഷേ സംഭവത്തിൽ സിബിഐ നടപടികൾക്ക് സാധ്യത ഏറെയാണ്. കോഴക്കേസിൽ ഇഡി ഇടപെടലിന് പരിധികളുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകൾ മാത്രമേ ഇ.ഡിയുടെ പരിധിയിൽ വരൂ. എന്നാൽ സിബിഐ യുടെ സാധ്യത വിശാലമാണ്. അധികാര പരിധി വളരെ വലുതാണ്. അതുകൊണ്ട് കേസിൽ ഇനി വരാനിരിക്കുന്നത് സിബിഐയുടെ കടുത്ത നടപടിയാണ്. ശിവശങ്കരനെയും സ്വപ്ന സുരേഷിനെയും സിബിഐ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.
ഇനിയാണ് നടപടിക്രമങ്ങളിലേക്ക് കടക്കുക. മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്തിലും, കോഴവിവാദത്തിലുമുള്ള പങ്ക്, സ്വപ്ന സുരേഷ് നേരത്തെ തന്നെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും വെളിപ്പെടുത്തിയതാണ്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തി.
ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍. ഇനിയും ജയിൽവാസത്തിനു പോലും തയ്യാറാണെന്നാണ് സ്വപ്നയുടെ പ്രസ്ഥാവന. പിണറായിയെയും കുടുംബത്തെയും കുടുക്കാനുള്ള എല്ലാ ശ്രമങ്ങളും ,തെളിവുകളും ആരുടെ മുന്നിലും നിരത്താൻ മടിയില്ലാതെ മുന്നിലുണ്ട് സ്വപ്ന.
തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് മുന്‍പ് ആരോപിച്ചത്. ഈ വെളിപ്പടുത്തള്‍ക്ക് ശേഷമായിരുന്നു അന്വേഷണ സംഘം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.
കരാര്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.
ഇഡി ക്ക് വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ ഊരുക എളുപ്പമല്ല. അങ്ഹനെ എങ്കിൽ സ്വാഭാവികമായും അന്വേഷണം മുഖ്യമന്ത്രിയിലേക്കു തന്നെ നീളും. പിന്നെ പിടിമുറുക്കുന്നത് സിബിഐ ആയിരിക്കും. സിബിഐ പിടിമുറുക്കും.
കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെ കുടുക്കാനുള്ള തെളിവുകളും അതിലുണ്ട്. ഇനി സിബിഐ യുടെ നടപടികൾക്കായി കാക്കുകയാണ് ജനം.
https://www.facebook.com/Malayalivartha


























