ലക്ഷ്യം ഇതാണ്..ലോകം നശിക്കണം..ചോർന്നത് ലാബിൽ നിന്ന്...കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ, കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം...യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്..

ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട, ലോകത്തിന്റെ എല്ലാം കോണിലേക്ക് പകര്ന്നു പിടിച്ച് നാശം വിതച്ച കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പുകിലുകൾ ഇന്നും അവസാനിച്ചിട്ടില്ല..ചൈനയിൽ നിന്നാണ് ഇത് വ്യപിച്ചത് എന്നറിയാമെങ്കിലും..കൃത്യമായി ഇത് ചൈന മനഃപൂർവം ലോകത്തിന്റെ നാശത്തിനായി ഇറക്കിയതാണോ..എന്താണ് ഉദ്ദേശ ലക്ഷ്യം എന്നതിനെ കുറിച്ചുള്ള ദുരൂഹതകൾ ഇന്നും ഇവിടെ തുടരുകയാണ്...കൊറോണ വൈറസ് രോഗവ്യാപനം നമ്മുടെയെല്ലാം ജീവിതത്തെ പൂർണ്ണമായും പിടിച്ചുകുലുക്കി തകിടം മറിച്ചുവെന്ന് പറയാം. ആളുകളെ വീടിനുള്ളിൽ തന്നെ പിടിച്ചിരുത്തിയ ലോക്ക്ഡൗൺ ദിനങ്ങളും ഹോം ക്വാറൻ്റെൻ ദിനങ്ങളും ഒക്കെ മറക്കാനാവാത്ത ഓർമകളാണ്..നമ്മുടെ ജീവിത രീതികൾ തന്നെ ആകെ തകിടം മറിഞ്ഞു..അത് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ചുള്ള റിപോർട്ടുകൾ ഇപ്പോഴും പലതും പുറത്തു വരുന്നുണ്ട്..
ഇപ്പോഴിതാ ഏറ്റവും പുതുതായി കൊറോണ വൈറസ് ചോര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നെന്ന് യു. എസ് ഊര്‍ജ്ജ വിഭാഗം റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്..കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം. യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം ചൂണ്ടിക്കാട്ടി.രഹസ്യസ്വഭാവമുള്ള ഈ റിപ്പോർട്ട് ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി ചേർത്ത് അടുത്തിടെ യു.എസ് കോൺഗ്രസ് അംഗങ്ങൾക്കും വൈറ്റ് ഹൗസിനും സമർപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ലാബ് ചോർച്ച സിദ്ധാന്തത്തിൽ എനർജി ഡിപ്പാർട്ട്മെന്റ് മതിയായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല.
എന്നാൽ, കൊവിഡ് ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഫലമല്ല എന്ന് അടിവരയിട്ട് പറയുന്നു. വൈറസ് അബദ്ധത്തിൽ ചോർന്നതാകാൻ ഇടയുണ്ടെന്ന് മുമ്പ് എഫ്.ബി.ഐയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം, എനർജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെ എല്ലാ ഏജൻസികളും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.വൈറസ് സ്വാഭാവികമായും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കെത്തിയതാണെന്ന് വാദിക്കുന്നവരുമുണ്ട്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വാർത്തകളോട് പ്രതികരിച്ചു. കൊവിഡ് മനുഷ്യ നിർമ്മിതമാണെന്നതിനോ ലാബിൽ നിന്ന് ചോർന്നെന്നതിനോ ഇതുവരെ തെളിവുകളൊന്നും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ നിഗമന പ്രകാരം വൈറസ് വവ്വാലിൽ നിന്നും ഒരു അജ്ഞാത ജീവി സ്പീഷീസ് വഴി മനുഷ്യരിലേക്കെത്തിയെന്ന് കരുതുന്നു.വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ഏതെങ്കിലും ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്നും കരുതുന്നുണ്ട്. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, യു. എസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് കുറഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നിഗമനം പുറത്തുവിട്ടതെന്ന് ക്ലാസിഫൈഡ് റിപ്പോര്‍ട്ട് വായിച്ച ആളുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളോടെ ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് വൈറസ് ചോര്‍ന്നതെന്ന എഫ്. ബി. ഐ നിഗമനത്തോട് അടുത്ത് നില്‍ക്കുന്ന റിപ്പോര്‍ട്ടാണ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റും പുറത്തുവിട്ടിരിക്കുന്നത്.ഏതായാലും ഓരോ റിപ്പോർട്ടുകളും പുറത്തു വരുമ്പോഴും ചൈന അതിനോട് പ്രതികരിക്കാറില്ല..ഇപ്പോഴും രാജ്യം മുഴുവൻ ചൈനക്കെതിരെ തിരിഞ്ഞിട്ട്..ചൈന വ്യക്തമായ ഉത്തരം തരാൻ ഇത് വരെ കൂട്ടാക്കാറില്ല..അതുകൊണ്ട് തെന്നെയാണ്..ചൈനക്കെതിരെ സംശയത്തിന്റെ മുൾമുനകൾ ഇപ്പോഴും ഉയര്തുന്നത്..ഏതായാലും പുറത്തു വിട്ട റിപ്പോർട്ടുകളോട് ഇപ്പോഴും ചൈന പ്രതികരിച്ചിട്ടില്ല..ഏതായാലും കൊടികണക്കാക്കിന് ജീവൻ നഷ്ടപ്പെടുത്തിയ ആ മാരക വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും ഇവിടെ തുടരുകയാണ്..
https://www.facebook.com/Malayalivartha



























