മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ് ; കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്ക് അത് നഷ്ടമാകുന്നു; ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല; ശാശ്വത പരിഹാരമാണ് വേണ്ടത്; തുറന്നടിച്ച് ഹൈക്കോടതി

ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നത്തിൽ നിർണായകമായ ഇടപെടൽ നടത്തിയിരിക്കുകളയാണ് ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. . സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണം . ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരീക്ഷണം നടത്തിയിരിക്കുന്നത് . സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തത്.
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഈ വിഷയത്തിൽ ഇടപെടുന്നത് .ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കിയിട്ടുണ്ട്. .
സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയിൽ വ്യക്തമാക്കി , കേരളം മുഴുവൻ ഒരു നഗരമയാണ് കണക്കാക്കേണ്ടത്. ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി തുറന്നടിച്ചു.
ബ്രഹ്മപുരം വിഷയത്തിൽ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചപ്പോൾ യോഗം വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി, നാളെ എന്ന് പറയേണ്ടെന്നായിരുന്നു കോടതി പ്രതികരിച്ചത് . ഉടൻ വേണ്ടതും ദീർഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതി വേണം. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടത് എന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























