പറഞ്ഞ കാര്യങ്ങൾ തെളിയിക്കണമെന്ന വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സ്വപ്ന സുരേഷ്

പറഞ്ഞ കാര്യങ്ങൾ തെളിയിക്കണമെന്ന വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സ്വപ്ന സുരേഷ് പറഞ്ഞു. തെളിവുകൾ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടുമെന്ന് സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞു. വിജേഷ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം.വി.ഗോവിന്ദന്റെയും യൂസഫലിയുടെയും പേരു പറഞ്ഞ കാര്യവും സമ്മതിച്ചു.
എയർപോർട്ടിൽ നേരിടാവുന്ന ഭീഷണിയെപ്പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണക്കടത്ത് കേസിലെ തെളിവുകൾ വേണമെന്നു പറഞ്ഞതും സമ്മതിച്ചു. പക്ഷേ, അദ്ദേഹം പറയുന്നത് അതു വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണെന്നാണ്.
അന്വേഷണ ഏജൻസികളാണ് ആരാണു വിജേഷ് പിള്ള, എന്തായിരുന്നു ഉദ്ദേശ്യം എന്നൊക്കെ കണ്ടെത്തേണ്ടത്.
വർഷങ്ങൾക്കു മുൻപു പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ച വിജേഷിന് അതിനുള്ള ശേഷിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നും കൂടി അന്വേഷിക്കേണ്ടതാണെന്നും സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും കൂടി തനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണമെന്നും എം.വി.ഗോവിന്ദനോടു സ്വപ്ന അഭ്യർഥിച്ചു.
ബിനു പളളിമൺ
https://www.facebook.com/Malayalivartha























