പാലം ഉദ്ഘാടനത്തിനു മന്ത്രി മുഹമ്മദ് റിയാസ് എത്തുമ്പോൾ നിറയെ സ്ത്രീകൾ വേണം..മരുമകന്റെ ശാഠ്യം..കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും എത്തണം..വന്നില്ലെങ്കിൽ പിഴ..ഇതെന്താ വെള്ളരിക്കാപട്ടണമോ..? പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ് വൈറൽ..
വന്നു വന്ന് സി പി എം നേതാക്കളോ..അല്ലെങ്കിൽ ഭരണപക്ഷത്തുള്ള മന്ത്രിമാരോ വരുന്ന സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുത്തില്ലെങ്കിൽ ജോലി തെറിപ്പിക്കും..പിഴ ഈടാക്കും തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ ആണ് പുറത്തു വരുന്നത്.ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു സംഭവം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്..നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം പുറത്ത്. ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്.
മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’– എന്നാണ് ശബ്ദസന്ദേശം. ഇത് ആദ്യമായൊന്നുമല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കുറച്ചു നാളുകൾക്കു മുൻപ്..സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ, തൊഴിലുറപ്പ് തൊഴിലാളികളെ ജാഥയ്ക്കു വന്നില്ലെങ്കിൽ പണിപോകുമെന്ന് മയ്യിൽ പഞ്ചായത്തിലെ കോറളായി വാർഡംഗം സി.സുചിത്ര ഭീഷണിപ്പെടുത്തിയ സംഭവം രാഷ്ട്രീയ പോരിലേക്ക് പോയിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തു വന്ന കോൺഗ്രസ് പരാതി നൽകിയിരുന്നു. കോൺഗ്രസ് മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ.പി ശശിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ജില്ലാകലക്ടർ, എന്നിവർക്ക് പരാതി നൽകിയത്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സുചിത്രയെ അയോഗ്യയാക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തലേ ദിവസമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പഞ്ചായത്തംഗത്തിന്റെ ഭീഷണി കലർന്ന ശബ്ദ സന്ദേശമെത്തിയത്. ഇതു സാമൂഹ്യമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. തളിപറമ്പിൽ നടക്കുന്ന സിപിഎം പ്രതിരോധ ജാഥയിൽ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്നും നമ്മുടെ വാർഡിൽ മസ്റ്ററോൾ ഇല്ലാത്തതു കൊണ്ടാണ് താൻ ഇങ്ങനെ പറയേണ്ടിവരുന്നതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.അതിനു പിന്നാലെയാണ് ഇപ്പോൾ അടുത്തൊരു ശബ്ദ സന്ദേശം കൂടെ വലിയ വിവാദമായിരിക്കുന്നത്..
https://www.facebook.com/Malayalivartha