വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു; അത് അഴിമതി ആരോപണമായിരുന്നില്ല; സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ, അവർക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് ശരിയാണോ എന്നാണ് ചോദിച്ചത്; തുറന്നടിച്ച് ഇ പി ജയരാജൻ
വൈദേകം റിസോർട്ട് വിഷയത്തിൽ നിർണായക പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ അത് അഴിമതി ആരോപണമായിരുന്നില്ലെന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പി. ജയരാജൻ ഉന്നയിച്ച കാര്യങ്ങൾ നിർണായകമാണ്. അത് എന്തൊക്കെയാണെന്ന് ഇ പി വ്യക്തമാക്കിയിരിക്കുകയാണ് .
അതായത് സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ, അവർക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് ശരിയാണോ എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത് എന്നാണ് ഇ.പി. ജയരാജൻ പറഞ്ഞിരിക്കുന്നത്. അതിനെയാണ് വളച്ചൊടിച്ച് വിവാദമാക്കിയതെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. അക്ഷരാർത്ഥത്തിൽ ഇ.പിയുടെ വെളിപ്പെടുത്തൽ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുയർന്നുവെന്ന വാർത്തകൾ മാദ്ധ്യമ സൃഷ്ടിയാണെന്നുള്ള സി.പി.എം നേതാക്കളുടെ നിലപാടുകളെ തൂത്തെറിയുന്നതായിരുന്നു. റിസോർട്ടിന്റെ മുൻ ചുമതലക്കാരനായിരുന്ന രമേശൻ ജയരാജനെ കണ്ട് സംസാരിച്ചിരുന്നു .
അവിടെ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ രമേശന്റെ ഭാഗം നിയമപരമായി ദുർബലമാകുന്നുവെന്ന് വന്നിരുന്നു. അപ്പോഴാണ് പോയി കണ്ടത്. നിയമപരമായി സ്ഥാപനത്തിൽ ഒരു പിടിത്തവും കിട്ടുന്നില്ലെന്ന് വന്നപ്പോഴാണ് തന്റെ പേര് വലിച്ചിഴച്ചത്. താൻ ഈ സ്ഥാപനം തുടങ്ങാൻ സഹായിച്ചെന്ന ആരോപണമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു . ഇതൊരു പാർട്ടി സ്ഥാപനമല്ല. സ്വകാര്യ സ്ഥാപനമാണ്. അതിന്റെ ആളുകളെ സഹായിക്കുന്നതിൽ തെറ്റില്ല.
ടാറ്റ, ബിർള ഒക്കെയാണെങ്കിലും സ്ഥാപനമുണ്ടാക്കുന്നതിനെ സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. മാദ്ധ്യമങ്ങളും കുറേയാളുകളും അതിന്റെ പിന്നിൽ നടക്കുമെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ടെന്ന ആശയത്തിന് പിന്നിൽ താനായിരുന്നു.2021 ഡിസംബറിലാണ് റിസോർട്ടിൽ ഓഹരിയെടുത്തത് . അവിടെ ശമ്പളം നൽകാൻ പോലും പൈസയില്ലാതെ പ്രവൃത്തികൾ നിന്ന് പോകുമെന്ന ഘട്ടത്തിലായിരുന്നു കാര്യങ്ങൾ . അവർ വിരമിച്ചപ്പോൾ കിട്ടിയ പണം സ്ഥിരനിക്ഷേപമായി ഇട്ടിരുന്നിടത്ത് നിന്ന് വായ്പയെടുത്തതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം മൊറാഴയിലെ വൈദേകം റിസോർട്ടിന്റേതായി കൈവശമുണ്ടായിരുന്ന ഓഹരികൾ വിൽക്കാൻ തയ്യാറായി ഇപിയുടെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്കാൻ തയ്യാറെന്ന് റിസോർട്ടി്നറെ ഡയറക്ടർ ബോർഡിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha