കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല..സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം..എവിടെ പോയി കിടക്കുന്നു എല്ലാവരും..സർക്കാരിനെതിരെ വിമർശന പോസ്റ്റിട്ട് ഹരീഷ് പേരടി

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ വിഷപുകയുടെ കെട്ട് ഇപ്പോഴും അടങ്ങിയിട്ടില്ല..ഒപ്പം തന്നെ അതിനനുസരിച്ച് ചർച്ചകൾക്കും ചൂട് പിടിക്കുകയാണ്...വലിയൊരു മഹാ ദുരന്തമായി മാറേണ്ട അവസ്ഥയായിരുന്നു വന്നത്..എന്നാൽ അതെല്ലാം സമയോചിതമായ ഇടപെടൽ മൂലം ഒഴിവാകുകയായിരുന്നു..എന്നാൽ ഇപ്പോഴും അതിന്റെ കെട്ടടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ..ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് വരികയാണ്..എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ദിവസങ്ങള്‍ക്ക് മുമ്പും അദ്ദേഹം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ് എന്നായിരുന്നു അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം രേഖപ്പെടുത്തിയത്..അല്ലാത്ത കാലത്തോളം നമ്മളീ കട്ട പുകയും ശ്വസിച്ച്. ജനങ്ങളെ പൊട്ടന്‍മാരാക്കുന്ന ഈ മര ഊളകള്‍ക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരും...ജാഗ്രതൈ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹരീഷ് പേരടിയുടെ പോസ്റ്റ് ഇപ്രകാരമാണ്..സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല...എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല..ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു...ശുഭ മാലിന്യരാത്രി...പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും...
തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റിനു താഴേ നിരവധി ആളുകളാണ്..അനുകൂലിച്ചു കൊണ്ട് കമ്മന്റ് ഇട്ടിരിക്കുന്നത്...ഇതെല്ലം തന്റേടത്തോടെ വിളിച്ചു പറയാൻ വേറെ ആർക്കും ധൈര്യമില്ലാതെ പോയി എന്നിങ്ങനെയുള്ള കമന്റുകളും താഴെ വരുന്നുണ്ട്..അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.ബ്രഹ്മപുരത്ത് നിന്നുയരുന്ന പുകയെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു.പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.പക്ഷെ അതെല്ലാം സർക്കാരിന്റെ ഭാഗത്തു നിന്ന് എത്രത്തോളം പ്രവർത്തികമാകും എന്നുള്ളതും വലിയൊരു ചോദ്യ ചിഹ്നമാണ്..കാരണം ..ഈ ഒരു അനാസ്ഥ ഉണ്ടായപ്പോൾ തന്നെ ജനങ്ങൾക്ക് സർക്കാരിലും അധികാരികളിലും ഉള്ള വിശ്വാസം തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയാണ്..ഏതായാലും നിലവിൽ വലിയൊരു വിമർശനങ്ങൾ തന്നെ സർക്കാരിനെതിരെ ഉയരുന്നുണ്ട്..
https://www.facebook.com/Malayalivartha























