ഇമെയിൽ ആയി പോലീസിനും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ നാലു ചിത്രങ്ങളും ഒപ്പം ഒരു വീഡിയോയും അറ്റാച്ച് ചെയ്തിട്ടുണ്ട്. 3.5 എംബി ദൈർഖ്യമുള്ള ഒരു വീഡിയോയാണ് ഒപ്പം നൽകിയിട്ടുള്ളത്. ഇ മെയിൽ കോപ്പി പരിശോധിച്ചാൽ അത് കൃത്യമായി മനസിലാവും. മറ്റ് മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അത്.

സ്വപ്നാ സുരേഷ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലേക്ക് സംഭവങ്ങൾ നീങ്ങുകയാണ്. സ്വപ്നാ സുരേഷിനോട് ഒത്തു തീർപ്പിനായി സിപിഎം അയച്ചതെന്ന് കരുതുന്ന വിജേഷ് പിള്ള മാധ്യമങ്ങളെ കണ്ടിരുന്നു. തികച്ചും വ്യത്യസ്ഥമായാണ് വിജേഷ് കാര്യ്ഹഹൽ അവതരിപ്പിച്ചത്. സ്വപ്ന സുരേഷ് കർണ്ണാകത്തിലെ പോലീസ് മേധാവിക്കും, ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയുടെ കോപ്പിയും മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. അതിലുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്.
ഇമെയിൽ ആയി പോലീസിനും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ നാലു ചിത്രങ്ങളും ഒപ്പം ഒരു വീഡിയോയും അറ്റാച്ച് ചെയ്തിട്ടുണ്ട്. 3.5 എംബി ദൈർഖ്യമുള്ള ഒരു വീഡിയോയാണ് ഒപ്പം നൽകിയിട്ടുള്ളത്. ഇ മെയിൽ കോപ്പി പരിശോധിച്ചാൽ അത് കൃത്യമായി മനസിലാവും. മറ്റ് മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അത്.
ഇതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും എന്നുതന്നെ കരുതാം. അതായത് വിജേഷ് പിള്ള കുടുങ്ങും എന്ന് സാരം. 30 കോടി കൊടുക്കാം എന്ന് പറഞ്ഞതിന് തെളിവുണ്ടെങ്കിൽ കാണിക്കൂ എന്നാണ് ഇന്ന് മാധ്യമങ്ങൾക്കു മുന്നിൽ വിജേഷ് സ്വപ്നയെ വെല്ലുവിളിച്ചത്. എന്നാൽ വെല്ലുവിളി സ്വീകരിക്കുന്നു എന്നും, തെളിവ് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പോസ്റ്റിലൂടെ വ്യക്തമാക്കുകയുണ്ടായി. ഒളികാമറ ഉണ്ടായിരുന്നതായി സംശയിക്കുന്നു എന്ന് വിജേഷ് പറയുന്നുണ്ടായിരുന്നുഎങ്കിലും തെളിയിക്കൂ എന്ന് വെല്ലുവിളിക്കുക തന്നെയായിരുന്നു.
അതേസമയം ഏതു കോടതിക്കു മുന്നിലും ഹാജരാവാമെന്നും, തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും സ്വപ്ന ഇന്ന് ഫയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. സ്വപ്ന പറയുന്നതൊക്കെ പച്ചക്കള്ളം ആണെന്നാണ് വിജേഷ് മാദ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇരുവരും പറയുന്ന കാര്യങ്ങൾ ഒന്നാണെങ്കിലും, കഥ അപ്പാടെ മാറ്റിയാണ് വിജേഷ് പറയുന്നത്.
ബിസിനസ് സംസാരിക്കാനാണ് പോയത് എന്ന് വിജേഷ്..സ്വപ്നയും അതുതന്നെ പറഞ്ഞിരുന്നു. പരമ്പര നിർമ്മിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തന്റെ 30% നൽകാമെന്ന് വിജേഷ് പറഞ്ഞു എന്നു പറയുന്നു. എന്നാൽ സ്വപ്ന പറയുന്നത് 30 കോടി വാഗ്ദാനം ചെയ്തു എന്നാണ്. കയ്യിലുള്ള തെളിവുകൾ കൈമാറുന്നതിനാണ് അതെന്നും പറയുന്നു. ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ കടന്നുകളയമമെന്ന് സ്വപ്നയോട് നിർദ്ദേശിച്ചതാണ് അടുത്തത്.
വിജേഷ് പറയുന്നത് ഹരിയാനയിൽ പരമ്പര നിർമ്മിക്കാമെന്ന് പറഞ്ഞിരുന്നു എന്ന്. പരമ്പരയുടെ സ്ക്രിപ്റ്റ് സ്വപ്ന തയ്യാരാക്കും എനന് പരഞ്ഞിരുന്നത്രേ. സ്വപ്നയുമായും എം വി ഗോവിന്ദനുമായും ഒരു മുൻപരിചയവും ഇല്ലെന്ന് മാധ്യമങ്ങളോട് പറയുമ്പോഴും, എംവി ഗോവിന്ദന്റെ വീടിനടുത്താണ് തന്റെ വീട് എന്ന് പറഞ്ഞിരുന്നു എന്നാണ് വിജേഷ് പറയുന്നത്. എന്നാൽ ഒത്തു തീർപ്പിന് വഴങ്ങിയില്ലെങ്കിൽ പാർട്ടി സെക്രട്ടറിയായ എം വിഗോവിൻദൻ കൊന്നുകളയുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് വിജേഷിന്റെ വാദം.പക്ഷേ വിജേഷിനെ അറിയില്ലെന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്.
മാനനഷ്ടത്തിന് സ്വപ്ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നാണ് വിജേഷ് പറയുന്നത്. 30 കോടി വാഗ്ദാനം ചെയ്തു എന്നതിന് തെളിവുണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ എന്നും പറയുന്നു. വിജേഷ് എൽഎൽ ബി കഴിഞ്ഞെങ്കിലും അഭിഭാഷകനല്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു. മക്കളോട് ഒപ്പം വന്ന അവരെ എങ്ങനെയാണ് ഭീഷണിപ്പെടുത്തുന്നത്, ഇങ്ങനെയാണോ ഭീഷണി എന്നാണ് വിജേഷ് ചോദിക്കുന്നത്.
മാത്രമല്ല സ്വപ്നയുടെ മക്കൾക്ക് ഭക്ഷണവും വാങ്ങി നൽകി എന്ന് വിജേഷ് പറയുന്നു.പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ എന്നാൽ സംഭവിത്ിൽ പരിഹാസ രൂപേണയാണ് മറുപടി നൽകിയിട്ടുള്ളത്. കണ്മൂരിൽ പിള്ളമാരില്ലെന്നും, ിവർക്ക് ഈ പിള്ളയെ എവിടെനിന്നു കിട്ടി എന്നറിയില്ല എന്നുമൊക്കെയായിരുന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha























