പേരങ്ങ് മാറിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു. രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.

കുറച്ചുനാളായി കേട്ടിരുന്ന ഒരു പേരങ്ങ് മാറിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു. രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഈ സംഭവത്തില്‍ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം .
മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും ആൻരണി രാജു വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതെന്നും കോടതി വിശദമാക്കി. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ആന്‍റണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്. 1994 ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ആൻരണി രാജു അഭിഭാഷകനായി ജോലി ചെയ്തിരുന്ന സമയത്ത്, മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍, കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നതാണ് കേസ്. വിദേശ പൗരന് പാകമാവാത്ത തരത്തിൽ അടിവസ്ത്രത്തിന് വലിപ്പ വ്യത്യാസമുണ്ടാക്കി എന്നായിരുന്നു നിരീക്ഷണം.
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി, കൃത്രിമം നടത്തി കേസ് അട്ടിമറിച്ചുവെന്ന ആരോപണമായിരുന്നു ആന്റണി രാജുവിന് എതിരേയുള്ളത്. അതേസമയം പോലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിയമപരമായ തടസ്സങ്ങളും സാങ്കേതിക പിഴവുകളും നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് യാതൊരു തടസവുമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എഫ്.ഐ.ആര്‍.
റദ്ദാക്കിയാ തുടര്‍ നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. ഇതുസംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി രജിസ്ട്രിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിയമ നടപടികള്‍ ആരംഭിക്കാം. താത്കാലിക ആശ്വാസം മാത്രമാണ് ഹൈക്കോടതി ഉത്തരവിലൂടെ മന്ത്രിക്ക് ലഭിച്ചിട്ടുള്ളതെന്നാണ് വിദഗ്ദ്ധ വിലയിരുത്തല്‍. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് റദ്ദാക്കിയ നടപടിയിൽ ദൈവത്തിന് നന്ദി പറയുന്നുവെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു, 90 കളിൽ ഉണ്ടായ സംഭവമാണിത്. യുഡിഎഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ൽ സ്ഥാനാർത്ഥിത്വം പോലും നഷ്ടമായി.കേസും അന്വേഷണവും കോടതി റദ്ദാക്കി .അതിൽ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെ എന്നാണ് ആന്റണി രാജു പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























