മായാത്ത ചിരി അവശേഷിപ്പിച്ച് ഇന്നസെന്റ് വിട പറഞ്ഞു..'എന്താ പറയേണ്ടത് എൻ്റെ ഇന്നസെന്റ് , എന്നെ വിട്ട് പോയിട്ടില്ല..'ഓര്‍മ്മകളില്‍ വിതുമ്പി മോഹന്‍ലാല്‍..

മായാത്ത ചിരി അവശേഷിപ്പിച്ച് ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. ലേക്‌ഷോർ ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 നായിരുന്നു അന്ത്യം. ഇന്നസെന്റിന്റെ വിരഹവാർത്തയറിഞ്ഞ് സിനിമാ ലോകവും ആരാധകരും അദ്ദേഹത്തെ ഒരുനോക്കു കൂടി കാണാൻ ഒഴുകുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചന് ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരും വേദന പങ്കുവയ‌്ക്കുകയാണ്.എൻ്റെ ഇന്നസെന്റ് പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹൻലാൽ കുറിച്ചു. ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്ന് മോഹൻലാൽ കുറിച്ചു.ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''എന്താ പറയേണ്ടത് എൻ്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും.എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും.''..അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.
ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു.2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു.തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം. ഇന്നസെന്‍റിനെ കുറിച്ച് കേള്‍ക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ മലയാള സിനിമാപ്രേക്ഷരുടെ മനസിലേക്ക് എങ്ങ് നിന്നെന്നില്ലാതെ ഒരു ലോഡ് കഥാപാത്രങ്ങള്‍ ഓടിയെത്തുമെന്നത് തീര്‍ച്ച.
പ്രത്യേകിച്ച് നമ്മെ നിര്‍ത്താതെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങള്‍.'അക്കരെ നിന്നൊരു മാരൻ', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'ധീം തരികിത തോം' തുടങ്ങി 'നാടോടിക്കാറ്റ്', 'പൊന്മുട്ടയിടുന്ന താറാവ്', 'പട്ടണപ്രവേശം', 'വടക്കുനോക്കിയന്ത്രം', 'റാംജി റാവു സ്പീക്കിംഗ്', 'മഴവില്‍ കാവടി', 'തലയണമന്ത്രം', 'ഗജകേസരിയോഗം', 'ഡോ. പശുപതി', 'കിലുക്കം', 'വിയറ്റ്നാം കോളനി', 'മിഥുനം', 'മണിച്ചിത്രത്താഴ്' എന്ന് തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും കുടുകുടെ ചിരിപ്പിച്ച 'കല്യാണരാമൻ' വരെ - അതിന് ശേഷവും എത്രയെത്രയോ കഥാപാത്രങ്ങള്‍.വെറുതെ പ്രേക്ഷകനെ ചിരിപ്പിക്കാനായി ഇന്നസെന്‍റ് തന്‍റെ കോമഡി കഥാപാത്രങ്ങളെ കൊണ്ട് 'കോപ്രായങ്ങള്‍' കാണിപ്പിച്ചില്ല. എന്നാലോ... കാണുന്ന ആര്‍ക്കും ഇങ്ങനെയൊരാളെ അറിയാമല്ലോ- അല്ലെങ്കില്‍ ഇങ്ങനെയൊരാളുണ്ട് എന്ന അബോധപൂര്‍വമുള്ള ബോധ്യത്തില്‍ തന്നെയെത്തിച്ച് കഥാപാത്രത്തിന്‍റെ പൂര്‍ണതയെ പരിഗണിച്ചുകൊണ്ട് തന്നെ 'കോമാളിത്തരങ്ങള്‍' കാട്ടി നിഷ്‍കളങ്കമായി ചിരിപ്പിച്ചു.കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്..
https://www.facebook.com/Malayalivartha






















