ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

എട്ടുവയസ്സുകാരൻ ആൽജോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11- ഓടെ കോടാലിക്കടുത്ത് കടമ്പോട് കാവുങ്ങൽ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ ജോൺസി വിലപിച്ചു. കുഞ്ഞുമോന്റെ കവിളിൽ ഇടക്കിടെ തലോടിക്കൊണ്ട് ആകെ തകർന്നനിലയിൽ അച്ഛൻ സിൽജോയിരുന്നു. കുഞ്ഞനിയൻ വിട്ടുപിരിഞ്ഞത് താങ്ങാനാകാത്ത ചേച്ചി ഏയ്ഞ്ചലിന്റെ സങ്കടവും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.ഇതിനിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. അവസാനമായി ഒന്നു കാണാനായില്ലല്ലോ,
ചേട്ടൻ വരുമ്പോൾ എന്തു പറയുമെന്നുചോദിച്ചുകൊണ്ട് വീട്ടുകാർ വിതുമ്പി. ജോൺസിയുടെ വിദേശത്തുള്ള സഹോദരനുമെത്തിയിരുന്നു. അച്ഛൻ സിൽജോ പുറത്തിറങ്ങുമ്പോഴെല്ലാം രണ്ടു മക്കളും കൂടെ പോകുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കെല്ലാം ആൽജോ പരിചിതനാണ്. അതുകൊണ്ടുതന്നെ യാത്രാമൊഴിയേകാൻ നാടുമുഴുവൻ ഒഴുകിയെത്തി. സംസ്‌കാരച്ചടങ്ങിനിടെ പിതാവ് സിൽജോ തളർന്നു വീണു .ചടങ്ങുകൾക്കുശേഷം മൂന്നുമണിയോടെ മൃതദേഹം വീട്ടിൽനിന്ന് കൊണ്ടുപോയി.
തുടർന്ന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടന്നു.കടമ്പോട് സ്‌കൂളിൽ കൂടെ പഠിക്കുന്ന സഹപാഠികളും ആൽജോയ്ക്ക് അന്ത്യയാത്രയേകാനെത്തിയിരുന്നു.സ്‌കൂളിൽ രണ്ടാംക്ലാസ്സിൽ ഒരു ഡിവിഷനാണുള്ളത്. അതിൽ ആറ് കുട്ടികൾ മാത്രം. അതുകൊണ്ടുതന്നെ എല്ലാവരും അടുത്ത കൂട്ടുകാർ. ആൽജോയെക്കുറിച്ച് പറയാൻ തുടങ്ങിയ അധ്യാപകർക്ക് സങ്കടത്താൽ വാക്കുകൾ പൂർത്തിയാക്കാനായില്ല.മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി.
മുറ്റത്ത് കിടപ്പുമുറിയോട് ചേർന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ഇത് ടൈലുകൾക്കിടയിലേക്ക് പോയെങ്കിലും മണ്ണെണ്ണ ഒഴിച്ചപ്പോൾ പുറത്തേക്കു വന്നു. നാടിനെ കണ്ണീരണിയിച്ച അന്ത്യയാത്രയ്ക്കിടയിൽ, ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വാർത്ത ആശ്വാസമായി.
https://www.facebook.com/Malayalivartha
























