എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്; ഇതിലേതെങ്കിലും വഴി പാമ്പ് വീടിനകത്തേക്ക് കയറിയതെന്ന് നിഗമനം

തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.
ചുമരുവഴി സഞ്ചരിക്കാൻ കഴിവുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്. വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല. വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. ഇതിലേതെങ്കിലും വഴിയായിരിക്കാം പാമ്പ് വീടിനകത്തേക്ക് കയറിയതെന്നാണ് നിഗമനം.
വീടിനോട് ചേർന്ന് 300 മീറ്ററോളം റബ്ബർത്തോട്ടമാണ്. അതുകഴിഞ്ഞാൽ വനമേഖയാണ് . കോടശ്ശേരിമല എന്നാണ് ഇത് അറിയപ്പെടുന്നത്. വനപ്രദേശമായതിനാൽ ഇവിടെ പാമ്പുകളെ കാണുന്നത് പതിവാണെന്നും അടുത്ത ദിവസങ്ങളിൽ പരിസരത്ത് പാമ്പിൻകുട്ടികളെ കണ്ടതായും നാട്ടുകാർ പറഞ്ഞു. ചികിത്സയിലുള്ള അനോഷിന്റെ ഇടത്തെ ഉള്ളൻ കാലിലും കടിയേറ്റ പാടുണ്ട്. കുട്ടിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ട് .
https://www.facebook.com/Malayalivartha




















