മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കുറ്റക്കാർ...കേസിൽ ആകെയുണ്ടായിരുന്ന 113 പ്രതികളിൽ 110 പേരെയും കോടതി വെറുതെവിട്ടു....അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കോടതി വിധി...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കുറ്റക്കാർ. കേസിൽ 88–ാം പ്രതിയായ ദീപക്, 18–ാം പ്രതി സി.ഒ.ടി. നസീർ, 99–ാം പ്രതി ബിജു പറമ്പത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ണൂർ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 113 പ്രതികളിൽ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരിൽ മുൻ എംഎൽഎമാരായ സി.കൃഷ്ണനും കെ.കെ.നാരായണനും ഉൾപ്പെടുന്നു. അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബർ 27നായിരുന്നു സംഭവം. അന്നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.
ഉമ്മൻചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറിൽ ഉമ്മൻചാണ്ടിക്കു പരുക്കേറ്റിരുന്നു.വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി. കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.സോളാർ ഇടപാടുമായി ബന്ധപെട്ട കേസിലെ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലിനെത്തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇടതുമുന്നണി പ്രക്ഷോഭം നടത്തിയിരുന്നു.
അതിനിടയിൽ, സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഉമ്മൻ ചാണ്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കരിങ്കൊടികളുമായെത്തിയ ഇടതു മുന്നണി പ്രവർത്തകർ, ഉമ്മൻ ചാണ്ടിക്ക് നേരെ കല്ലെറിയുകയായിരുന്നു. അതിലൊന്ന് ഉമ്മൻ ചാണ്ടിയുടെ നെറ്റിയിൽ പതിക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു.ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന നേതാക്കളായ കെ.സി. ജോസഫിനും സിദ്ദിഖിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു.സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സി.പിഎം യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായിരുന്ന 114 പേർക്കെതിരെയായിരുന്നു കേസ്. അന്ന് എംഎൽഎമാരായിരുന്ന കെ.കെ. നാരായണൻ, സി. കൃഷ്ണൻ, ഡിവൈഎഫ്ഐ നേതാക്കളായിരുന്ന ബിജു കണ്ടക്കെ, ഒ.കെ. വിനീഷ്, പി.കെ. ശബരീഷ്, സിപിഎം തളിപറമ്പ് ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.എം. കൃഷ്ണൻ എ. രാജേഷ് തുടങ്ങിയവരും പ്രതികളായിരുന്നു.കേസിൽ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു. എംഎൽഎ മാരായ കെ. കെ നാരായണൻ, സി.കൃഷ്ണൻ ഉൾപ്പെടെ 114- പേരാണ് കേസിലെ പ്രതികൾ.
ഇതിൽ അഡ്വ. നിസാർ അഹമ്മദ് വിചാരണകാലയളവിൽ മരണമടഞ്ഞിരുന്നു. സംസ്ഥാന പൊലിസ് കായിക മേളയുടെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞുവധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സോളാർ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചായിരുന്നു അക്രമം. കല്ലേറിൽ അന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു സംഭവം കൂടെ ആയിരുന്നു ഇത്...ജനങ്ങൾക്കിടയിലേക്ക് ഒരു ഭയവുമില്ലാതെ ഇറങ്ങി ചെന്ന്..ഇടപെടാൻ ഒരു ഭയവുമില്ലാത്ത നേതാവ് കൂടിയാണ് അദ്ദേഹം..നേരെ തിരിച്ചത് ഇന്നാണ് സംഭവിച്ചതെങ്കിൽ..കേരളത്തിൽ നടക്കാൻ പോകുന്ന പ്രതിഷേധത്തെ കുറിച്ചൊന്നും ഓർത്തു നോക്കണം..
https://www.facebook.com/Malayalivartha






















