ഉജ്ജെയിൻ ട്രെയിൻ സ്ഫോടനവുമായി എലത്തൂരിലെ സംഭവത്തിനു ബന്ധമുണ്ടോ...? എന്‍ഐഎ യുടെ അന്വേഷണം നീങ്ങുന്നത് ഇങ്ങനെ...കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകൾ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരവും..! എല്ലാം തീദേശമാണ് എന്നത് ഞെട്ടിക്കുന്ന സത്യവും..?

എലത്തൂർ ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസുമായി ബന്ധപ്പെടുത്തിയാണ് എന്‍ഐഎ അന്വേഷണം മുന്നോട്ട് നീക്കുന്നത്. സ്ഫോടനത്തിനു ഐഎസിന് പങ്കുണ്ടെന്നു കണ്ടാണ് അന്ന് അന്വേഷണം നടത്തിയത്. 2017 മാർച്ചിലാണ് സംഭവം നടക്കുന്നത്.ആറു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ട്രെയിനില്‍ ഒരു അക്രമ പ്രവര്‍ത്തനം നടക്കുന്നത്. പ്രതികള്‍ക്ക് കേരള ബന്ധമുണ്ടോ? ഉജ്ജെയിൻ ട്രെയിൻ സ്ഫോടനവുമായി എലത്തൂരിലെ സംഭവത്തിനു ബന്ധമുണ്ടോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
പ്രതിയുടേതെന്ന് സംശയിക്കുന്ന ട്രാക്കില്‍ നിന്ന് ലഭിച്ച ബാഗിലെ വസ്തുക്കൾ ഫോറൻസിക് സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. ബാഗ് കണ്ടെത്തിയത് ട്രാക്കിൽ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ്. ഇതിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ബുക്കിൽ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാർപ്പൻ്റർ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകൾ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള നാലു സ്ഥലങ്ങൾ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നിവയും തമിഴ്നാട്ടിലുള്ള കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലങ്ങളും വിരൽചൂണ്ടുന്നത് മുംബൈ മോഡൽ ഭീകരാക്രമണ പദ്ധതിയിലാക്കണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മേല്പറഞ്ഞ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥലങ്ങൾ എല്ലാം തന്നെ കടലിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. ഇതിലൂടെ കേരളത്തിൽ എത്തിയാൽ ഒരു തീർവ്രവാദ ആക്രമണം നടത്തിയിട്ടു രക്ഷപ്പെടാനും എളുപ്പം തന്നെയാണ്. 2008 ൽ ഗുജറാത്ത് തീരത്തു വന്നിറങ്ങി മുംബൈ തീവ്രവാദ ആക്രമണം നടന്നത് നമ്മൾ കണ്ടതാണ്. ഇപ്പോൾ കാശ്മീരിൽ പഴയ പോലെ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കില്ല എന്ന് മാത്രമല്ല ശ്രമിച്ചാൽ വധിക്കപ്പെടുകയും ചെയ്യാം എന്ന നിലയിലാണ് കാര്യങ്ങൾ. അതുകൊണ്ടു തന്നെ തീവ്രവാദികൾ ലക്ഷ്യമിടുന്നത് കേരളത്തെയാണ് എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ കൂടെ ചേർത്ത് വായിച്ചാൽ നിസ്സാരമായി തള്ളാനാവുന്നതല്ല അക്രമിയുടെ പുസ്തകത്തിൽ കണ്ട സ്ഥലപ്പേരുകൾ .
അക്രമി കുറിച്ചിട്ട സ്ഥല പേരുകൾ എന്ത് ഉദ്ദേശ്യത്തിലാണ് ഡയറിയിൽ എഴുതിയതെന്ന് എന്നോ അക്രമിയുടെ ലക്ഷ്യം എന്താണെന്നോ വ്യക്തമല്ല. അക്രമിയെ പിടികൂടിയാൽ മത്രമേ ഡയറിയിലെഴുതിയിരുന്ന സ്ഥലപ്പേരുകളെ സംബന്ധിച്ച് വ്യക്തതയുണ്ടാകുകയുള്ളു എന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നതും. എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതി കാണാമറയത്ത് തന്നെ തുടരുകയാണ്. തീവ്രവാദ ആക്രമണമായി തന്നെ വീക്ഷിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്‍ഐഎ അന്വേഷണം തന്നെയാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.
ആക്രമണത്തിൽ മരണപെട്ടവരുടെ കാര്യത്തിലും ദുരൂഹത തുടരുന്നു. ആക്രമണം നടന്ന് മണിക്കൂറുകൾക്കു ശേഷമാണു നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങൾ ട്രാക്കിലെ ക്രോസിങ്ങിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നില്ല.2 പേരുടെയും തലയിൽ എതിർവശത്തെ പാളത്തിൽ ഇടിച്ച് രക്തം വാർന്നതിന്റെ പാടുകളുണ്ട്. 2 വയസ്സുകാരി സെഹ്റ ബത്തൂലിന്റെ മൃതദേഹം കണ്ടത് എക്സിക്യൂട്ടീവ് എക്സ്പ്രസ് കടന്നുപോയ അതേ ട്രാക്കിലാണ്.സംഭവം നടന്ന് മണിക്കൂറുകൾക്കു ശേഷവും കുട്ടിയുടെ ശരീരത്തിന്റെ ചൂട് വിട്ടിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അപകടത്തിൽ കുട്ടി ആദ്യം മരിച്ചിരുന്നില്ലെന്നും പിറകെവന്ന ഏതെങ്കിലും ട്രെയിനിടിച്ചായിരിക്കാം മരണമെന്നുമുള്ള സംശയത്തിന് ഇട നൽകുന്നത് ഇതാണ്. കൂടാതെ കാലിനേറ്റ വലിയ മുറിവിൽനിന്നു രക്തം വാർന്നുപോയാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























