പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

പ്രണയപ്പകയുടെ ക്രൂരമായ മുഖങ്ങൾ നമ്മൾ കണ്ടതാണ് . ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സംഭവിച്ചതും അതിദാരുണം . ബെംഗളൂരുവിലെ അങ്കനപുരയിൽ പ്രണയപ്പകയുടെ ഭയാനകമായ മുഖം വെളിപ്പെടുത്തിക്കൊണ്ട്, വിവാഹ അഭ്യർത്ഥനയുടെ മറവിൽ കാമുകനെ യുവതി തീകൊളുത്തി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിദേശ രീതിയിലുള്ള വിവാഹാഭ്യര്‍ത്ഥന എന്ന പേരില്‍ കാമുകനെ കസേരയില്‍ കെട്ടിയിട്ട ശേഷം അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തി 27കാരി.
രാജാജിനഗറിലെ പ്രമുഖ ടെലികോം സ്റ്റോറിലെ സഹപ്രവർത്തകരായ കിരണും പ്രേമയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയിരുന്നെങ്കിലും, കുറച്ചുകാലമായി കിരൺ തന്നെ അവഗണിക്കുന്നുവെന്ന തോന്നൽ പ്രേമയെ കടുത്ത പകയിലേക്ക് നയിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തന്നെ അവഗണിക്കുന്ന കിരണിനെ ഇല്ലാതാക്കാൻ കൃത്യമായ പ്ലാൻ തയ്യാറാക്കിയ പ്രേമ, പാശ്ചാത്യ ശൈലിയിലുള്ള സർപ്രൈസ് വിവാഹ അഭ്യർത്ഥന നടത്താനെന്ന വ്യാജേന അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
താൻ ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അതിനായി കണ്ണുകൾ കെട്ടണമെന്നും കൈകാലുകൾ ബന്ധിക്കണമെന്നും പ്രേമ കിരണിനോട് ആവശ്യപ്പെട്ടു.പ്രണയിനിയുടെ വാക്കുകൾ വിശ്വസിച്ച് കിരൺ തന്റെ ശരീരം ബന്ധിക്കാൻ സമ്മതം മൂളുകയായിരുന്നു. കെട്ടുകൾ മുറുകുന്നതിനെക്കുറിച്ച് കിരൺ സംശയം പ്രകടിപ്പിച്ചപ്പോൾ, ഇതെല്ലാം ആ പാശ്ചാത്യ രീതിയുടെ ഭാഗമാണെന്നുംകുറച്ചു നേരം കൂടി ക്ഷമിക്കണമെന്നും പ്രേമ അയാളെ വിശ്വസിപ്പിച്ചു.ഇയാളുടെ കണ്ണുകള്‍ മൂടിക്കെട്ടി.
തുടര്‍ന്ന് കിരണിനെ കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു. സന്തോഷത്തോടെയാണ് ഈ സമയമെല്ലാം കിരണ്‍ കസേരയിലുരുന്നത്.സഹപ്രവർത്തകന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട് പ്രേമ താൻ കരുതിവെച്ചിരുന്ന മണ്ണെണ്ണ കിരണിന്റെ ശരീരത്തിൽ ഒഴിക്കുകയും നിമിഷങ്ങൾക്കകം തീ കൊളുത്തുകയുമായിരുന്നു. കണ്ണിന് കാഴ്ചയില്ലാതെയും കൈകാലുകൾ അനക്കാൻ പോലുമാകാതെയും കിരൺ തീജ്വാലകൾക്കിടയിൽ പിടഞ്ഞു മരിച്ചു. സ്നേഹത്തിന്റെ പരകോടിയിൽ നിൽക്കുന്ന നിമിഷമായി കിരൺ കരുതിയ ആ സമയം അയാളുടെ ജീവന്റെ അവസാന നിമിഷമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























