ലോകായുക്തയെ വിരുന്നൂട്ടി പിണറായി

വിവാദമായ ലോകായുക്ത വിധി പുറപ്പെടുവിച്ച ന്യായാധിപൻമാർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് അതിഥികളായിഎത്തി. . നിയമസഭാ മന്ദിരത്തില ഹാളില്‍ നടന്ന വിരുന്നിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ എത്തിയത്. മുഖ്യന്ത്രിയുമായി സിറിയക് ജോസഫ് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. മാധ്യമ ക്യാമറകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു ഇഫ്താര്‍ വിരുന്ന്.
ന്യായാധിപന്മാര്‍ സാധാരണ സാമൂഹ്യ കൂട്ടായ്മകളില്‍ നിന്ന് അകലം പാലിക്കുകയാണ് പതിവ്.. വിവാദമായ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഇരുവരും വിരുന്നിലെത്തിയതത് എന്നതാണ് ശ്രദ്ധേയം. ജസ്റ്റീസ് സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുൻ മന്ത്രി കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു.
നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളിലാണ് ഇഫ്താര്‍വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.എന്നാൽ ഈ നടപടി തന്നെ സഹായിച്ച ന്യായാധിപൻമാരോടുള്ള ഉപകാരസ്മരണയാണെന്ന് ലോകായുക്തയിൽ മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ ആർ.എസ് ശശികുമാർ കുറ്റപ്പെടുത്തി. നിഷ്പക്ഷരായ ന്യായാധിപൻമാർ ഇതിൽ പങ്കെടുക്കുക പതിവില്ലെന്നും ശശികുമാർ മലയാളി വാർത്തയോടുപറഞ്ഞു
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ബിജെപി നേതാവായ മുൻ എംഎൽഎ ഒ രാജഗോപാല്‍,ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍, മുസ്ളീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍,, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഹാരി തങ്ങള്‍, പി കെ സുഹൈബ് മൗലവി, വെള്ളാപ്പള്ളി നടേശന്‍,ശുഭാംഗാനന്ദ സ്വാമി, ബിഷപ് ബര്‍ണബാസ്, ബിഷപ് റോയ്‌സ് മനോജ്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, തുടങ്ങിയവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























