ഷാരൂഖ് സെയ്ഫിയെ നാളെ കേരളത്തിലെത്തിക്കും..?! സൂചനകൾ പുറത്ത് വിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്..തുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പ്രതിയെന്നു സംശയിക്കുന്ന ഷാരൂഖ് സെയ്ഫിനെ മഹാരാഷ്ട്രയിൽ പിടികൂടിയത്..!

എലത്തൂരിൽ ഓടുന്ന ട്രെയിനിന് തീവച്ചയാളെന്നു സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ ഉടൻ കേരളത്തിലേക്കു കൊണ്ടുവരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെയും മഹാരാഷ്ട്ര പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെന്നു സംശയിക്കുന്ന ഷാരൂഖ് സെയ്ഫിനെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നു കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീടു മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാരൂഖ് അതേ ട്രെയിനിൽ കണ്ണൂരിലെത്തി?; പൊള്ളലിന് ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ, പിന്നാലെ പിടിയിൽ
‘‘പ്രതിയെ ഇന്നോ നാളെയോ കേരളത്തിലെത്തിക്കുമോ’’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘‘എത്രയും വേഗം എത്തിക്കും’’ എന്നായിരുന്നു ഡിജിപിയുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഷാരൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യങ്ങളെക്കുറിച്ച് പറയാനാകൂ എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് എലത്തൂരിനു സമീപം ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ അജ്ഞാതൻ തീയിട്ടത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഉത്തരേന്ത്യക്കാരനായ ഷാരൂഖ് സെയ്ഫിയെന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കായി വ്യാപക അന്വേഷണം നടക്കവെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും ഇയാളെ പിടികൂടിയത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാറൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























