എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് കേരളത്തിൽ അട്ടിമറിക്കപ്പെടും? രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനെ ആശുപത്രിയിലേയ്ക്ക് കടത്തിവിട്ടു, പോലീസ് വാർഡിൽ എത്തി ഷാറൂഖ് സെയ്ഫിന് സഹായ വാഗ്ദാനം നൽകി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കി. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു.സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.
ഇതൊക്കെയാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള അറിയിപ്പുകൾ എങ്കിലും കേസ് കേരളത്തിൽ അട്ടിമറിക്ക പ്പെടുന്നു എന്ന ആരോപണവും ശക്തമായി തന്നെ നിലനിൽക്കുന്നു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ വമ്പൻ സുരക്ഷാ വീഴ്ച നടന്നതായി ആരോപണം തീവ്രവാദികൾക്കൊപ്പം ചേർന്ന് രാജ്യരഹസ്യങ്ങൾ ചോർത്തി എന്ന ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനെ ആശുപത്രിയിലേയ്ക്ക് കടത്തി വിട്ടു.
അന്വേഷണ സംഘത്തിലെ പ്രമുഖനെറ് സമ്മതത്തോടെയാണ് ഇത് എന്നും അറിയുന്നു. 10 വര്ഷം മുമ്പ് പ്രതിരോധവകുപ്പിന്റെ കോഴ്‌സ്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഈ മാധ്യമ പ്രവർത്തകൻ ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പാസ്സ്പോർട്ടിൽ ഇ സി എൻ ആറും എടുത്തത്. മൂട്ടിൽ മരം മുറി ആരോപണത്തിലും പേരുള്ള ഈ മാധ്യമ പ്രവർത്തകന് എതിരെ കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പും നല്കിട്ടുള്ളതാണ്.
പോലീസ് വാർഡിൽ എത്തി ഈ മാധ്യമ പ്രവർത്തകൻ സഹായ വാഗ്ദാനം നടത്തിയതായും പറയേണ്ട കൃത്യം ആയ മൊഴികൾ, മറ്റു ആളുകളുടെ പേരുകൾ വരാതെ ഇരിക്കാൻ വേണ്ട കൗശലങ്ങൾ എല്ലാം പറഞ്ഞു കൊടുത്തതായും ഇതോടെ ആരോപണം ഉയർന്നു. ഇതിനിടയിൽ പ്രതി താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നും, തന്റെ കൂടെ ആരുമില്ലെന്നും മൊഴിമാറ്റിപ്പറഞ്ഞിതോടെ കേസ് അട്ടിമറിയ്ക്കുമെന്നും ആരോപണം ശക്തമായി.
കേരളമോ കോഴിക്കോടോ അറിയാത്ത ഒരാൾ എലത്തൂർ ട്രെയിൻ പാലത്തിൻെറ മുകളിലൂടെ പോകുമ്പോൾ ആക്രമണം നടത്താനും രക്ഷപ്പെടാനും ഒറ്റയ്ക്ക് കഴിയുകയില്ല. ഇതിനു കേരളത്തിൽ നിന്ന് തന്നെ സാഹയം ലഭിച്ചു എന്നും ഉറപ്പിക്കാവുന്നതാണ്. ഇതോടെ ഈ അന്വേഷണം കൂടുതൽ വ്യാപിച്ചാൽ അത് കേരളത്തിലെ ചില പ്രമുഖരിലേക്ക് എത്താൻ സാധ്യത ഉള്ളതിനാലാണ് അട്ടിമറിക്കു ശ്രമിക്കുന്നത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനിടയിലാണ് ഷഹീൻ ബാഗിൽ പ്രതിയുടെ ബന്ധുക്കൾക്ക് നിരോധിച്ച പോപ്പുലർ ഫ്രണ്ട്മായി ബന്ധമുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നത്. ഇവർ സി എ എ വിരുദ്ധ സമര പരിപാടികളിൽ പങ്കെടുത്തു എന്നും സ്ഥിതീകരിക്കാതെ റിപ്പോർട്ടുകൾ വന്നിരുന്നു. ഡൽഹി പൊലീസിന് തെളിവ് ലഭിച്ചു എന്നും അറിയുന്നു. ഇതോടെ എൻ ഐ എ കേസ് കേരള പോലീസിൽ നിന്നും ഏറ്റെടുക്കും എന്നുമുള്ള ചില റിപ്പോർട്ടുകൾ വന്നു തുടങ്ങി. ഇതോടെ ഗത്യന്തരം ഇല്ലാതെ പ്രതി കുറ്റം സമ്മതിച്ചു എന്ന് കേരളം പോലീസിനു പറയേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
സ്വന്തം യൂട്യൂബ് ചാനൽ ഉള്ള പ്രതിയെ മുഖം മൂടിക്കെട്ടി കൊണ്ട് നടക്കുന്ന പോലീസിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്. ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷാ സംവിധാനമില്ലാതെയായിരുന്നു. മൂന്നു മണിയോടെ കണ്ണൂരിൽ പ്രവേശിച്ചപ്പോൾ കാടാച്ചിറയിൽ വെച്ച് കാറിന്റെ പിൻവശത്തെ ടയർ പഞ്ചറായി. ഇതോടെ അന്വേഷണ സംഘം നടുറോഡിൽ കുടുങ്ങി. ഇങ്ങനെ കൊണ്ട് വന്ന പ്രതിയെയാണ് മുഖവും മൂടിക്കെട്ടി വമ്പൻ പോലീസ് സുരക്ഷയിൽ ഇപ്പോൾ കൊണ്ട് നടക്കുന്നത് എന്ന പരിഹാസമാണ് പ്രധാനമായും ഉയരുന്നത്..
https://www.facebook.com/Malayalivartha

























