പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കും... 16 കാരന്റെ കുട്ടികുറുമ്പ്..ഒടുവിൽ പോലീസ് പൊക്കി...കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി...വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാധ്യമ സ്ഥാപനത്തിന് ഇമെയില്‍ അയച്ചതായി കരുതുന്ന 16 കാരനെ നോയിഡ പോലീസ് പിടികൂടി. ലഖ്നൗവില്‍ നിന്ന് ഇന്നലെയാണ് കുട്ടിയെ പിടികൂടിയത്. പിന്നീട് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. അതേസമയം കുട്ടിയ്ക്ക് ജാമ്യം അനുവദിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് കുട്ടിയ്‌ക്കെതിരെ ചുമത്തിയിരുന്നതെന്നും ഇതിനാലാണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ ചിന്‍ഹട്ട് ഏരിയയില്‍ നിന്ന് പിടികൂടിയതായി നോയിഡ എസിപി രജനീഷ് വര്‍മ പറഞ്ഞു. 'ഏപ്രില്‍ 5 നാണ് സെക്ടര്‍ 20 പോലീസ് സ്റ്റേഷനില്‍ വധഭീഷണി സംബന്ധിച്ച് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഭീഷണി സന്ദേശം അടങ്ങിയ ഇമെയില്‍ അയച്ചയാളെ കണ്ടെത്താന്‍ സാങ്കേതിക സംഘത്തെ നിയമിച്ചു.
അന്വേഷണത്തില്‍ ലഖ്നൗവിലെ ചിന്‍ഹട്ട് ഏരിയയില്‍ നിന്ന് ഇമെയില്‍ അയച്ചയാളെ കണ്ടെത്തി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇമെയില്‍ അയച്ചത്. അവന്‍ 11-ാം ക്ലാസ് പൂര്‍ത്തിയാക്കി 12-ാം ക്ലാസ് ആരംഭിക്കാനിരിക്കുകയാണ് 'പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇമെയില്‍ സന്ദേശം ലഭിച്ചതായി കാണിച്ച് ഒരു മാധ്യമ സ്ഥാപന പ്രതിനിധിയാണ്പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 153 എ (1 ബി), 505 (1 ബി), 506, 507 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. 'യുവം' സമ്മേളനത്തില്‍ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് 'യുവം' സമ്മേളനം നടത്തുന്നത്. എ കെ ആന്‍റണിയുടെ മകനെ കേരളത്തിൽ ബിജെപി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതൽ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വൻ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം.
യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ തിയതി 25 എന്ന് തീരുമാനിച്ചത് ഇന്നാണ്. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻ്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.ശരിക്കും യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്. വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് യുവം. കൊച്ചിയിൽ യുവാക്കളും പ്രൊഫഷണലുകളെയുമാണ് പങ്കെടുപ്പിക്കുന്നതെങ്കിൽ പിന്നാലെ തൃശൂരിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിതാ സംഗമവും കോഴിക്കോട് രാജ് നാഥ് സിംഗ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്. അനിൽ ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്.
https://www.facebook.com/Malayalivartha

























