അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച്, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ.... അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂ...

അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയാണ് അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതെന്നും അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും സി പി എം നേതാവ് എം വി ജയരാജൻ ഇന്നലെ പരിഹസിച്ചിരുന്നു. ഇതിനോടും കെ സുധാകരൻ പ്രതികരിച്ചു.'എം വി ജയരാജനാണല്ലോ എന്റെ രാഷ്ട്രീയ ഗുരു. അദ്ദേഹമാണല്ലോ തീരുമാനിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ അനുസരിക്കാനല്ലേ എനിക്ക് മാർഗമുള്ളൂ. വായിൽ തോന്നിയത് വിളിച്ചുപറയുന്ന, കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കേടാണ്.' -സുധാകരൻ വ്യക്തമാക്കി.
അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതിന് എ കെ ആന്റണിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നും പാർട്ടി വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് വേണ്ടി ആന്റണി ചെയ്ത ത്യാഗപൂർണമായ പ്രവർത്തനം മറക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെ സമയം ഒറ്റ ദിവസം കൊണ്ട് ആന്റണിയുടെ ഇമേജ് തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ പോയതോടെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ആന്റണിയ്‌ക്കെതിരെ രംഗത്തെത്തുകയാണ്. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തില്‍.പാര്‍ട്ടിയിലെ ആരും അതില്‍ ഭാഗമാകരുതെന്ന കര്‍ശന മുന്നറിയിപ്പ് നേതൃത്വം നല്‍കി. അത്തരക്കാര്‍ക്കെതിരെ കെപിസിസി നടപടി എടുക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്നു കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. 82 വയസ്സായ എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു.
അനില്‍ ആന്റണി പാര്‍ട്ടി വിടാന്‍ ഇടയായ കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു. ആന്റണിക്കെതിരെ നടക്കുന്ന വ്യക്തിഹത്യ അംഗീകരിക്കാന്‍ കഴിയില്ലെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു.നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്ന് കെ.മുരളീധരന്‍ എംപിയും ആവശ്യപ്പെട്ടു. 82 വയസ്സുള്ള എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു. അനില്‍ ആന്റണി പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു.അനില്‍ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. അദ്ദേഹം ചെറുപ്പക്കാരനായതുകൊണ്ട് അതൊന്നും താങ്ങാനുള്ള കരുത്തുണ്ടാകില്ല. ഞങ്ങളൊക്കെ ഇത് ഒരുപാട് അനുഭവിച്ചവരാണ്.പക്ഷേ 82 വയസ്സുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഇങ്ങനെ മോശപ്പെടുത്തുന്ന രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























