കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രോഗി ഡോക്ടറെ കുത്തി കൊന്ന സംഭവത്തെ ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ; ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്നു

താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രോഗി ഡോക്ടറെ കുത്തി കൊന്ന സംഭവത്തിൽ ഹൈക്കോടതി നിർണായകമായ ഇടപെടൽ നടത്തിയിരിക്കുകയാണ്.ഡോകടറുടെ കൊലപാതകത്തിൽ ഹൈക്കോടതി ഉച്ചക്ക് പ്രത്യേകസിറ്റിംഗ് ചേരുകയാണ്. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. തീർച്ചയായും അതിനിർണായകമായ സംഭവമായതിനാൽ തന്നെ ഈ വിഷയത്തിൽ സർക്കാർ വിമർശനം ഹൈക്കോടതിയിൽ നിന്നും ഏറ്റുവാങ്ങേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല.
ഡോക്ടർ വന്ദന മേനോൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത് . ഡോക്ടർ ഉള്‍പ്പെടെ മൂന്നു പേരെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു പ്രതി . രണ്ടു പേരെ അടിച്ചു. ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കായിരുന്നു കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്.നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ് അക്രമം നടത്തിയത് .
സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റു . തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ നില അതീവഗുരുതരമായിരുന്നു . ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. വയറിന്റെ ഭാഗത്തും പിൻഭാഗത്തും കുത്തേറ്റിരുന്നു . സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha

























