രജിസ്ട്രേഷൻ ഇല്ലാതെയും സുരക്ഷാ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ, പിടിച്ചെടുക്കണമെന്ന് അഞ്ചു വർഷം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ അനങ്ങിയില്ല......ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ആയിരത്തോളം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം....

താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇനി കുറച്ചു കാലത്തേക്ക് ഹൌസ് ബോട്ടുകളിൽ എല്ലാം കർശനമായ പരിശോധനയും എല്ലാം നടക്കും..ഒരു അപകടം ഉണ്ടാകുമ്പോഴേ പഠിക്കു എന്ന് പറയും പോലെ..പക്ഷെ കുറച്ചും കൂടി വർഷങ്ങൾക്ക് മുൻപ് ഇത്തരം വിഷയങ്ങളിൽ കോടതി വരെ നേരിട്ട് ഇടപെട്ടിട്ടും..അതിനു പോലും പുല്ലു വിലയാണ് നൽകിയിരിക്കുന്നത് എന്നുള്ളതാണ് ഏറെ ഞെട്ടിക്കുന്നത്...രജിസ്‌ട്രേഷൻ ഇല്ലാതെയും സുരക്ഷാ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന് അഞ്ചു വർഷം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ അനങ്ങിയില്ല. ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ആയിരത്തോളം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.ബോട്ടുടമകളുടെ സംഘടന നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. 2018 ഡിസംബറിന് മുമ്പ് അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ സർക്കാർ തീരുമാനമുണ്ടായി. പക്ഷേ, നടപടി ഉണ്ടായില്ല. കോടതിയലക്ഷ്യത്തിന് കേസ് നൽകിയിരിക്കുകയാണ് ബോട്ടുടമകൾ.ഓരോ വർഷവും ബോട്ടുകളിൽ സർവേ നടത്തി എല്ലാ സുരക്ഷാചട്ടങ്ങളും പാലിച്ചെന്ന് കണ്ടാൽ മാത്രമേ രജിസ്ട്രേഷൻ പുതുക്കി നൽകാൻ പാടുള്ളൂ. സർവേ നടത്തുന്നതിന് ഫീസടച്ച് ബോട്ടുടമകളാണ് അപേക്ഷ നൽകേണ്ടത്. പകുതിയലധികം പേരും ഇത് ചെയ്യാറില്ല.അതിനായി ഉദ്യോഗസ്ഥർ ശ്രമിക്കാറുമില്ല.
ചിലർ ഒരേ നമ്പർ പല ബോട്ടുകൾക്കും ഉപയോഗിക്കും.മറ്റ് ചിലർ പൊളിച്ച് കളഞ്ഞ ബോട്ടുകളുടെ നമ്പർ ഉപയോഗിച്ച് ബോട്ടുകൾ ഓടിക്കും. ഹൗസ് ബോട്ടുകളുടെ ബാഹുല്യം കാരണം ആലപ്പുഴയിൽ പുതിയ ബോട്ടുകൾക്ക് അനുമതി കൊടുക്കേണ്ടെന്ന് 2013ൽ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ തുറമുഖ വകുപ്പിന്റെ കൊല്ലം,കൊടുങ്ങല്ലൂർ ഓഫീസുകളിൽ രജിസ്ട്രേഷൻ നടത്തി പുതിയ ബോട്ടുകൾ ആലപ്പുഴയിലേക്ക് വരുന്നു. 1500 ബോട്ടുകളാണ് പുന്നമട കായലിലുളളത്. തുറമുഖ വകുപ്പിന്റെ രേഖകൾ പ്രകാരം ഇവിടെ രജിസ്‌ട്രേഷൻ എടുത്തിരിക്കുന്നത് എണ്ണൂറോളം ബോട്ടുകൾ മാത്രമാണ്.അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും. മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും. ആറ് മാസമായിരിക്കും കമ്മീഷന്‍റെ കാലാവധി. ജുഡീഷ്യൽ അന്വേഷണത്തിൻ്റ് ടേംസ് ഓഫ് റെഫറന്‍സും മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ വിളിച്ച ഉന്നതതല യോഗവും ഇന്ന് ചേരും. ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളും, നിലവിൽ ഉയർന്ന പരാതികളും ചർച്ചയാകും. ബോട്ടുകളുടെ പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കാനുംഎൻഫോഴ്സ്മെന്‍റ് ഏജൻസി രൂപീകരിക്കാൻ ഇന്ന് തീരുമാനമെടുക്കും.
മാരിടൈം ബോർഡ്, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ വകുപ്പുകൾ ചേർത്തായിരിക്കും ഏജൻസി. ബോട്ടുകളുടെ ലൈസൻസ്, രജിസ്ട്രേഷൻ, ഓടിക്കുന്നവരുടെ ലൈസൻസ് എന്നിവയിൽ ഉയർന്ന പരാതികളും പരിശോധിക്കും.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് ബോട്ട് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ബോട്ടിന്‍റെ ഡക്കിൽ ഇരിക്കാൻ സൗകര്യം ഒരുക്കി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. വലിയ അപകടം ഉണ്ടാകുമെന്ന് ബോധ്യം നടത്തിപ്പുകാരനുണ്ടായിരുന്നു. ബോട്ടിന്‍റെ ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ പ്രതിയായ ബോട്ടുടമ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























