ഒരു മിണ്ടാപ്രാണിയോട് കാണിക്കാവുന്നതിന്റെ ഏറ്റവും അപ്പുറമുള്ള ക്രൂരത; അങ്ങോട്ട് തട്ടി ഇങ്ങോട്ട് തട്ടി, ഒടുവിൽ മറ്റൊരു ഉൾകാട്ടിലേക്ക് അരിക്കൊമ്പൻ മറയുകയാണ്..24 മണിക്കൂർ അനിമൽ ആംബുലൻസിൽ...അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും....

ഒരു മിണ്ടാപ്രാണിയോട് കാണിക്കാവുന്നതിന്റെ ഏറ്റവും അപ്പുറമുള്ള ക്രൂരതയാണ് നമ്മൾ ഇപ്പോൾ കാണിച്ചു കൊണ്ട് ഇരിക്കുന്നത്, അങ്ങോട്ട് തട്ടി ഇങ്ങോട്ട് തട്ടി, ഒടുവിൽ മറ്റൊരു ഉൾകാട്ടിലേക്ക് അരിക്കൊമ്പൻ മറയുകയാണ്..അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളിൽ തുറന്നുവിട്ടത്. 24 മണിക്കൂർ അനിമൽ ആംബുലൻസിൽ കഴിഞ്ഞ അരിക്കൊമ്പനെ തുറന്നുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും. കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയാണ് പരിഗണിക്കുക. കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കു വെടിവച്ചത്.
അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ്തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്. അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു. കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചത്.5 ആഴ്ചയ്ക്കിടെ 2 തവണ മയക്കുവെടി ഏൽക്കേണ്ടി വന്നത് അരിക്കൊമ്പന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നു വിദഗ്ധർ. കരളിനു ഗുരുതര രോഗങ്ങളൊന്നും ഇല്ലെങ്കിൽ അരിക്കൊമ്പൻ ആരോഗ്യവാനായി ഇരിക്കുമെന്നും കാലാവസ്ഥ മാറുന്നതിലെ പ്രശ്നങ്ങൾ മാത്രമേ ആനയെ ബാധിക്കാൻ സാധ്യതയുള്ളൂ എന്നും വനം വകുപ്പ് മുൻ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഇ.കെ.ഈശ്വരൻ പറഞ്ഞു.
ഏപ്രിൽ 29നാണു മുൻപു മയക്കുവെടിവച്ചത്.നാട്ടിൽ മദപ്പാടിലുള്ള ചില ആനകൾക്കു മാസത്തിൽ 4 തവണ വരെ മയക്കുവെടി വയ്ക്കാറുണ്ട്. അവയ്ക്കൊന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. സൈലസിൻ – കീറ്റമിൻ മിശ്രിതമാണ് മയക്കുവെടിക്കായി ഉപയോഗിക്കുന്നത്. ഇതേറ്റാൽ ആന മയങ്ങി വീഴുന്ന അവസ്ഥയിൽ എത്തില്ല. നല്ല മയക്കത്തിൽ, പ്രതികരണ ശേഷി കുറഞ്ഞ നിലയിൽ തുടരുമെന്നു മാത്രം. കിടത്തിചികിത്സ വേണ്ടിവരുമ്പോൾ ആനയ്ക്ക് കൊടുക്കുന്ന മയക്കു മരുന്നിന്റെ നാലിലൊന്നു മാത്രമേ ഇത്തരം ഘട്ടങ്ങളിൽ നൽകാറുള്ളൂ. അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമല്ല. അതേസമയം, കാലാവസ്ഥയിലെ മാറ്റവും കടുത്ത ചൂടിലെ യാത്രയും ആനയ്ക്ക് പ്രശ്നമാണ്.
https://www.facebook.com/Malayalivartha






















