ഒഡിഷ ട്രെയിന്‍ അപകടം; കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണം; സി.ബി.ഐ അന്വേഷണം തള്ളി 12 പ്രതിപക്ഷ പാര്‍ട്ടികള്‍..ആരെയാണിവർ ഭയക്കുന്നത്..? ട്രെയിൻ അപകടത്തിൽ അട്ടിമറി നടന്നോ ?

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സി.ബി.ഐ അന്വേഷണം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വെക്കണമെന്നും 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ(എം.എല്‍) ലിബറേഷന്‍, സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍, സി.പി.ഐ.എം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, എന്‍.സി.പി, ആര്‍.പി.ഐ, എ.എ.പി എന്നീ പാര്‍ട്ടികള്‍ സംയുക്ത യോഗം ചേര്‍ന്ന് സി.ബി.ഐ അന്വേഷണം തള്ളികൊണ്ട് പ്രമേയം പാസാക്കി. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.അതേസമയം, ഒഡിഷയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.ഡി സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്തു.
‘സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ പ്രശ്‌നമില്ല. യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ മുതിര്‍ന്ന ബി.ജെ.ഡി നേതാവും ഒഡിഷ മന്ത്രിയുമായ പ്രമീള മല്ലിക് പറഞ്ഞു.അതിനിടെ റെയില്‍വേ മന്ത്രാലയത്തിന്റെ അനാസ്ഥ മൂലമാണ് അപകടം നടന്നതെന്നാരോപിച്ച് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്ടനായക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു. ‘275 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അശ്വിനി വൈഷ്ണവുമാണ്,’ അദ്ദേഹം പറഞ്ഞു.സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിന്‍ അപകടത്തെ കുറിച്ച് വൈഷ്ണവ് പരസ്പര വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.‘അപകടത്തിന് കാരണക്കാരായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞായറാഴ്ച രാവിലെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതേ ദിവസം വൈകിട്ട് തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു,’ പട്ടനായക് പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം മരിച്ചവരുടെ കുടുംബത്തിന് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു.മന്ത്രാലയത്തെ ഉത്തരവാദിത്തമില്ലാതെ നയിച്ചതിന് വൈഷ്ണവ് രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജയ് പട്‌നായികും പറഞ്ഞു.എന്നാല്‍, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ ആണ് കൂടുതല്‍ നല്ലതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമല്‍ പറഞ്ഞു.278 പേര്‍ കൊല്ലപ്പെട്ട ഒഡിഷ തീവണ്ടി ദുരന്തത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് അപകടത്തിന് പിന്നില്‍. സിബിഐ അന്വേഷണത്തെ അവര്‍ ഭയക്കുന്നത് അതുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ അവര്‍ കഴിഞ്ഞ ദിവസം മുതല്‍ എന്തിനാണ് ഇത്രയധികം ആശങ്കപ്പെടുന്നതെന്നുംബിജെപി നേതാവ് കൂടിയായ സുവേന്ദു അധികാരി ചോദിച്ചു.
രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പുറത്തുവിട്ടിരുന്നു. ഓഡിയോ ക്ലിപ്പ് മുന്‍നിര്‍ത്തിയാണ് സുവേന്ദു തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ചാണ് തൃണമൂല്‍ നേതാക്കള്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് സുവേന്ദു ആരോപിച്ചു. ഫോണ്‍ സംഭാഷണം എങ്ങനെയാണ് പുറത്തുവന്നത്. അതേക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സത്യം പുറത്തുവരുന്നത് തടയാനുള്ള സമയമല്ല ഇതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















