പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനാവശ്യമായ അദ്ധ്യാപന പരിചയം ഇല്ലെന്ന് സിംഗിൾബെഞ്ച് ഉത്തരവ്; ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് നൽകിയ അപ്പീലിൽ ഹർജി നാളെ

പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനാവശ്യമായ അദ്ധ്യാപന പരിചയം ഇല്ലെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.അതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് അപ്പീൽ നൽകിയിരുന്നു. ആ അപ്പീൽ ഹർജിയിൽ നാളെ വാദം നടക്കുവാനിരിക്കുകയാണ്. യു.ജി.സി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ചുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിലെ സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ സേവന കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതി ഉത്തരവ്.
ആ വിലയിരുത്തൽ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ നൽകിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണ് കേസ് ഇപ്പോൾ ഉള്ളത്. രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം അദ്ധ്യാപകൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹർജിക്കാരൻ . കഴിഞ്ഞവർഷം നവംബർ 17നാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഗവർണർ ഉറച്ച് നിന്നിരുന്നു.
തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ട് . യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ട് . ഇതാണ് പ്രിയ വർഗീസ് ഉയർത്തുന്ന വാദം. ഹര്‍ജിയിൽ ആരോപിക്കുന്ന പ്രധാന ആരോപണം സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചുവെന്നും പ്രിയ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha





















