പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്; ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്; മസ്തിഷ്ക മരണമെന്ന് റിപ്പോർട്ടി എഴുതി അവയവദാനം നടത്തിയ സംഭവത്തിൽ വിമർശനവുമായി അഞ്ജു പാർവതി

പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്. മസ്തിഷ്ക മരണമെന്ന് റിപ്പോർട്ടി എഴുതി അവയവദാനം നടത്തിയ സംഭവത്തിൽ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫാക്ക്യൂബക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്. എന്നിട്ട് ജീവനും കിട്ടുന്നില്ല, ശരീരത്തിൽ ഉള്ള അവയവങ്ങൾ മൊത്തം അടിച്ചുമാറ്റി കോടികളുടെ ബിസിനസ്സ് ചെയ്യുന്നു.
ഉള്ളിൽ പടർന്ന വല്ലാത്തൊരു ആന്തലോടെ കണ്ട ഒരു സിനിമ ആയിരുന്നു ജോസഫ്. അതിനും മുമ്പേ പല ഇടങ്ങളിൽ നിന്നായി അവയവ ദാനം എന്ന ഓമന പേരിൽ നടക്കുന്ന കോടികളുടെ ബിസ്സിനസ്സ് കേട്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. പക്ഷേ ഫൈവ് സ്റ്റാർ ആശുപത്രികൾ എന്ന ലേബലും വച്ച്, ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ കൊണ്ട് അടിച്ചും തൊഴിച്ചും ജീവശവമാക്കുന്ന ഏർപ്പാട് കൂടി ഉള്ള കൊള്ളസങ്കേതങ്ങൾ കൂടിയാണ് കൊച്ചിയിലെ പല ആശുപത്രികളും എന്ന് അറിയാവുന്നതിനാൽ ആരും വായ തുറന്നില്ല.
ഇനി ഒട്ടും തുറക്കാനും പോകുന്നില്ല. ആയുസ്സിന്റെ കണക്ക് പുസ്തകം കണ്ട ഗുണ്ടകൾ വന്നു വലിച്ചു കീറുന്നതിന് നമ്മൾ തന്നെ വിളിച്ചു കരുതുന്നത് എന്തിനാണ്? 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്‍റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.
സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.
യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി.
ഇതൊന്നും ഇവിടെ ആരും ചർച്ച ചെയ്യില്ല. ഒരു മുഖ്യധാര ചാനലും ഇത്തരം ഗൗരവതരമായ വിഷയത്തെ കുറിച്ച് സംവാദം നടത്താൻ മിനക്കെടില്ല. കാരണം മാഫിയകളെ പിണക്കാൻ അവർക്ക് ആവില്ല തന്നെ. ജോസഫ് സിനിമ ഇറങ്ങിയപ്പോൾ അതിനെതിരെ ശക്ത യുക്തം വാദിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ സംഭവത്തെ കുറിച്ച് എന്ത് പറയുന്നു എന്നറിയാൻ കാത്തിരിക്കുന്നു.ഒപ്പം ഇൻഫോ ക്ലിനിക്കിലെ പ്രമുഖരുടെ നീണ്ട പോസ്റ്റിന് വേണ്ടിയും!!
https://www.facebook.com/Malayalivartha





















