നൂറിൽ നൂറ് തികച്ച് ശശി തരൂർ..അടുത്ത മുഖ്യൻ തന്നെ..കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ചു... പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്....കയ്യടിച്ച് ജനം...സൂപ്പർ എം പി..

എന്ത് കൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ള ഒരാളാണ് ശശി തരൂർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ ജനം നിഷേധിക്കില്ല..കാരണം അത്രയും കഴിവും..നല്ലൊരു ലീഡർ ഷിപ് ക്വാളിറ്റിയും, വിദ്യാഭ്യാസവും, പരിചയ സമ്പന്നതയും എല്ലാം അദ്ദേഹത്തിനുണ്ട് , എഴുത്തുകാരനും രാഷ്ട്രീയക്കാരനും മുൻ അന്താരാഷ്‌ട്ര ഉദ്യോഗസ്ഥനുമായ ശശി തരൂർ നിരവധി അനുഭവ ലോകങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ്.ഇൻഫർമേഷൻ ടെക്‌നോളജി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അദ്ദേഹം മുമ്പ് ഇന്ത്യാ ഗവൺമെന്റിൽ മാനവ വിഭവശേഷി വികസന സഹമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ തന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട മുൻകാല കരിയറിൽ, കോഫി അന്നന്റെ നേതൃത്വത്തിൽ സംഘടനയുടെ നേതൃത്വത്തിൽ അണ്ടർ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉയർന്ന തലങ്ങളിൽ സമാധാനപാലകനായും അഭയാർത്ഥി പ്രവർത്തകനായും ഭരണാധികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യാതൊരു തരത്തിലും ഗ്രൂപ് കളിക്കും നിക്കാതെ , തന്റെ നിലപാടുകൾ തുറന്നു പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഭയവുമില്ല. അദ്ദേഹത്തിന് ഉണ്ട്..അതുകൊണ്ട് തന്നെ യുവാക്കൾക്കിടയിലെ അദ്ദേഹം ഒരു തരംഗമാണ്, ഏതു പാർട്ടിയും ആയിക്കോട്ടെ നല്ലതിനെ നല്ലതെന്നും പറയാനും തന്റെ മണ്ഡലമായ തിരുവന്തപുരത്തെ എല്ലാം ആവശ്യങ്ങൾക്കും ഓടിയെത്താനും അദ്ദേഹത്തിന് ഉത്സാഹമാണ്..സാധാരണ കേന്ദ്രം അനുവദിക്കുന്ന എം പി ഫണ്ടുകൾ എല്ലാം ഇവിടെ ശരിയായ രീതിയിൽ തന്നെ ഉപയോഗപടുത്തുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്. പലപ്പോഴും നമ്മൾ കണ്ടിട് ഉണ്ട് ബോർഡുകളിലും മറ്റും, ഇന്ന എം പി യുടെ വക ഉപയോഗിച്ച് നിർമിച്ചത് എന്നൊക്കെ പറഞ്ഞു കൊണ്ട് വലിയ വെണ്ടയ്ക്ക അക്ഷരത്തിൽ ബോർഡുകൾ കാണാം..എന്നാൽ അതൊക്കെ വിനിയോഗിക്കുണ്ടോ എന്നൊക്കെ അവർക്കു മാത്രമേ അറിയുള്ളു, എന്നാൽ ആ സ്ഥാനത്ത് മാതൃകയാവുകയാണ് തിരുവനതപുരം മണ്ഡലം എം പി ശശി തരൂർ..കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയെന്നാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കി.
കായിക മേഖലയ്ക്ക് പ്രോത്സാഹനമായി ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ഫുട്ബോള്‍ കോര്‍ട്ട്, പ്രാക്ടീസ് ഉപകരണങ്ങളും സ്കൂളുകള്‍ക്ക് ബസുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ഹൈബ്രിഡ് കിട്ടണുകള്‍ എന്നിവയ്ക്കും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവിട്ടതായാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കുന്നത്.മിനി മാസ് ലൈറ്റുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതിനായി സോളാര്‍ മഴവെള്ള സംഭരണികള്‍ എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഒക്കുപ്പേഷന്‍ തെറാപ്പി റൂം സ്ഥാപിച്ചത് എംപി ഫണ്ടിലൂടെയാണ്. കടലാക്രമണം രൂക്ഷമായ കൊച്ചുതോപ്പ്, പൊഴിയൂര്‍, പരുത്തിയൂര്‍, കൊല്ലങ്കോട് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിനായി 1.5 കോടി രൂപയാണ് എംപി ഫണ്ടില്‍ നിന്ന് ചെലവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറ സ്ഥാപിക്കാനുള്ള ഇടപെടലുകള്‍ക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും എംപി സജീവമായിരുന്നു.രാഷ്ട്രീയ ത്തിന് അതീതമായി അറിവുള്ളവർ ഭരണത്തിൽ വന്നാൽ തരൂർ ചെയ്യുന്നതുപോലെ, കാര്യങ്ങൽ ഭംഗിയായി നടക്കും, അഴിമതി കുറയും. മോദി ഭരണം പോലെ!!അതുകൊണ്ടാണ് ഈവിടത്തെ നേതാക്കൾ അദ്ദേഹത്തെ അംഗീകരിക്കാത്തത്. ഇവിടെ ഉള്ളവർക് എല്ലാം അഴിമതിക്കും കൂട്ട് നിക്കുന്നവരെയും ജനങ്ങളെ പറ്റിക്കുന്നവരെയും, കിട്ടുന്ന ഫണ്ടിൽ നിന്നൊക്കെ കയ്യിട്ടു വരാൻ കൂട്ട് നിൽക്കുന്നവരെയുമാണ്..തരൂർ എല്ലാത്തിലും ഒന്നാമതാണ്.ഇവിടുത്തെ കോൺ അണികൾക്കും അറിയാം.കുറെ നേതാക്കൾ പക്ഷേ സമ്മതിക്കില്ല.
പക്ഷെ വികസനം ഉണ്ടാക്കിയാൽ , അല്ലെങ്കിൽ ജനങ്ങളെ സേവിക്കുന്നുണ്ടെന് അവർക്കാവശ്യമായതെല്ലാം അവരുടെ നാട്ടിൽ നടപ്പിലാക്കുന്നുണ്ടെന്ന് അറിഞ്ഞാൽ .താനെ ജനങ്ങൾ കൂടെ നിൽക്കും..ഈ ഒരു മാതൃക എല്ലാം എം പി മാറും കണ്ടറിഞ്ഞു നടത്തിയാൽ ജനങ്ങൾക്ക് ഉപകാരമാവുമായിരുന്നു, ഇപ്പോഴും പല അടിസ്ഥാന സൗകര്യങ്ങൾ എത്താത്ത മേഖലയും ജനങ്ങളും ഉണ്ട് . അപ്പോൾ അവര്ക് അനുയോജ്യമായ തുക അതുപോലെ തന്നെ ഉപയോഗിക്കുക..തരൂർ ആന്നെങ്കിൽ പാർട്ടിയിൽ വലിയ കലാപക്കൊടി ഉയർത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി കഴിഞ്ഞു..ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തോടുള്ള അണികളുടെ സമീപനമാകും തരൂർ ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വിളിച്ച യോഗങ്ങളിൽ ചില പ്രാദേശിക നേതാക്കൾ എതിർപ്പ് ഉന്നയിച്ചിരുന്നു.2009ൽ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിശ്വപൗരനെ തിരുവനന്തപുരത്തെ കോൺഗ്രസ്സുകാർ സ്വീകരിച്ചത് കോലം കത്തിച്ചും എതിർത്തുള്ള മുുദ്രാവാക്യം വിളിച്ചുമായിരുന്നു. വിമർശകരെയടക്കം കൂടെ നിർത്തി മൂന്ന് തെരഞ്ഞെടുപ്പുകളിൽ തരൂർ മാജിക് കണ്ടു. പാർട്ടിയുടേയും തരൂരിൻറെയും സഞ്ചാരം എന്നും രണ്ട് വഴിക്കാണ്. എല്ലാ നെഗറ്റീവുകളെയും മറികടക്കുന്ന വലിയ പോസിറ്റീവ് ഘടകമായി തരൂരിൻറെ മികച്ച പ്രതിച്ഛായ.
ഹൈക്കമാൻഡിനെയും കെപിസിസിയുടെ ഒരുപോലെ വെല്ലുവിളിച്ച തരൂർ നാലാമൂഴത്തിനിറങ്ങുമോ എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുകയാണ് തരൂർ. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മുന്നൊരുക്ക യോഗങ്ങളിൽ മുൻപന്തിയിൽ തന്നെ തരൂർ പങ്കെടുത്തു കഴിഞ്ഞു ഇതിനോടകം.ഗ്രൂപ്പുകളൊന്നടങ്കം പിൻവാങ്ങിയാൽ നാലാമൂഴം തരൂരിന് വലിയകടമ്പയാകും. പ്രത്യേകിച്ച് തരൂരിൻറെ വോട്ട് ബാങ്കായിരുന്ന ലത്തീൻ സഭ വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാൽ ഉടക്കിനിൽക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ. എന്നാൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരമടക്കം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.
https://www.facebook.com/Malayalivartha





















