Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശിവശങ്കറിനെ വേട്ടയാടിയത് അധികാരത്തിലുള്ള പ്രമുഖൻ! മുഖ്യനും മകളും നേട്ടം കൊയ്തു? സർക്കാരിനെതിരെ ശിവശങ്കർ

19 JUNE 2023 07:59 PM IST
മലയാളി വാര്‍ത്ത

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ പരാമർശം മാധ്യമങ്ങളിൽ വന്നത്‌ തെറ്റിദ്ധാരണാജനകമായാണെന്ന് എൽ‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞത് കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു. ശിവശങ്കറിന്‌ ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കരനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്‌ സസ്‌പെൻഷൻ ശുപാർശ ചെയ്‌തത്‌. സസ്‌പെൻഡ്‌ ചെയ്യുന്ന ഘട്ടത്തിൽ സ്വർണക്കടത്ത്‌ കേസിൽ അദ്ദേഹം ഏജൻസികളുടെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ല. ആരോപണന വിധേയനായ ഉദ്യോഗസ്ഥനോട്‌ ഒരു തരത്തിലുള്ള അനുഭാവവും സർക്കാർ കാട്ടിയതായി ആർക്കും പറയാനാവില്ല. ശിവശങ്കർ സർക്കാരിനെതിരെ കേസ്‌ നടത്തി കൊണ്ടിരിക്കുകയാണ്‌. ഇതിൽ നിന്ന്‌ തന്നെ സർക്കാർ ശിവശങ്കറിനെ സഹായിക്കുന്നു എന്ന വാദം പൊളിയുന്നു’’– ഇ.പി.ജയരാജൻ പറഞ്ഞു.

എന്നാൽ ലൈഫ് മിഷൻ കേസിലെ മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്നു എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ് ഹൈക്കോടതിയിൽ പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണായത്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേഡ് തീവ്രവാദത്തിനാണു ശ്രമിച്ചതെന്നും ഇ.ഡി. പറഞ്ഞു. റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എം. ശിവശങ്കറിൻറെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഇഡി ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.

ശിവശങ്കറിനെതിരായി ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. ശിവശങ്കറിൻറെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. എല്ലാ ആസൂത്രണത്തിൻറെയും കേന്ദ്ര ബിന്ദു ശിവശങ്കർ ആയിരുന്നെന്നും ഇഡി അറിയിച്ചു. അതേസമയം സ്വപ്നയുടെ ലോക്കറിൽ നിന്നും പണം കിട്ടിയ സംഭവത്തിൽ രണ്ടു കേസുകൾ എടുക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചു. അതിന് ഇ ഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.

ശിവശങ്കറിന്റെ് ജാമ്യം തളളിക്കൊണ്ടുളള ഉത്തരവിൽ ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കേരളത്തിലെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. പിന്നാലെയാണ് മേൽ കോടതിയെ സമീപിച്ചത്.

നേരത്തെ, ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചു ജാമ്യം നേടിയ ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ആരോഗ്യപ്രശ്നങ്ങളെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഒടുവിൽ ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രിംകോടതിയിലെത്തി.

എന്നാൽ അതും വിഫലമായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കർ ജാമ്യഹർജിയിൽ വ്യക്തമാക്കി. പദ്ധതിക്കായി യുണിടാക്കിനെ തെരഞ്ഞെടുത്തതിൽ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ യുഎഇ കോൺസുലേറ്റിന്റേതാണെന്നും ഹർജിയിൽ ശിവശങ്കർ ചൂണ്ടിക്കാട്ടി. തന്റെ പേരിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തള്ളുകയാണ് ശിവശങ്കർ ചെയ്തത്.

ആരോപണങ്ങളെല്ലാം തന്റെ മേൽ കെട്ടിവയ്ക്കുകയാണ്. വസ്തുതാപരമായ പരിശോധനകൾ നടത്തുകയോ വാദങ്ങൾ പൂർണമായി കേൾക്കുകയോ ചെയ്താൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയും. ഇനിയും ജയിലിൽ തുടർന്നാൽ അത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അതിനാൽ ജാമ്യം നൽകണമെന്നാണ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ശിവശങ്കർ ചൂണ്ടിക്കാട്ടുന്നത്.

താൻ സമർപ്പിച്ച കാര്യങ്ങളെയും രേഖകളെയുമെല്ലാം മുൻവിധിയോടുകൂടി സമീപിച്ചുവെന്നാണ് ശിവശങ്കറിന്റെ വാദം. നൽകിയ രേഖകൾ പരിശോധിച്ചാൽ പുറത്തുള്ളവരാണ് ആക്ഷേപങ്ങൾക്ക് പാത്രമാകുക. യുഎഇ എംബസി അടക്കം ആ പട്ടികയിൽ വരും. എന്നാൽ തന്റെ മേൽ മാത്രമാണ് കുറ്റം ചാരുന്ന നിലപാടെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടി.

ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും എം. ശിവശങ്കർ ഹൈക്കോടതിയിലും വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശിവശങ്കറിന്റെ വാദം.

സ്വർണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുള്ളതെ്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പല കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വ്യക്തമാക്കി.

അതിനിടെ, ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. രണ്ടാം പ്രതി സ്വപ്‌ന സുരേഷാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണ ഇടപാടിലെ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

കേസിൽ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന ആവശ്യവും ഇഡി കോടതിയിൽ ഉന്നയിച്ചു. സ്വപ്‌ന അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം.

കേസിൽ 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ട് സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന കള്ളപ്പണക്കേസിലെ പ്രധാന കണ്ണിയാണെന്നും അറസ്റ്റ് ചെയ്യാത്തത് എന്താണെന്നും കോടതി ചോദിച്ചത്.

എന്നാൽ ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്തു. 9 ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ NIA മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.

ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends