പിണറായി കുടംബവുമായി കക്കാൻ നടക്കുന്ന നേതാവ്! കൊന്നു കൊലവിളിച്ചു... കൊള്ളയുടെ ലേറ്റസ്റ്റ് വെർഷനുമായി പിണറായി

എല്‍ഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം എന്ന് ചെന്നിത്തല പരിഹസിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ 'ക്യാമറയിൽ' കമ്മീഷനടിച്ച ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.
കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി സെക്രട്ടറിമാരും സിപിഎമ്മിലുണ്ട് എന്നാൽ കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്....
കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം (അഴിമതി ക്യാമറ).
ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ 'ക്യാമറയിൽ' കമ്മീഷനടിച്ച ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.
കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി സെക്രട്ടറിമാരും സിപിഎമ്മിലുണ്ട് എന്നാൽ കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ! 85 കോടി രൂപയിൽ താഴെ തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്ക് തീർത്തിരിക്കുന്നത്, അതും സ്വന്തക്കാരുടെ കമ്പനിക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു വരുമാന സ്രോതസാക്കി മറ്റി , കൂടാതെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പല കടലാസ് കമ്പനികൾക്കും മുഖ്യനോടും കുടുംബത്തോടും അഭേദ്യമായ ബന്ധമുവുമാണുള്ളത്.
കഴിഞ്ഞ 7 വർഷമായി വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന കെ പദ്ധതികൾ അടക്കമുള്ള എല്ലാം തന്നെ എങ്ങിനെയതിൽ നിന്നും കമ്മീഷൻ പറ്റാമെന്നുള്ള റിസർച്ചിനു ശേഷമാണ് അവതരിപ്പിക്കുന്നത്. പലതിലും എതിർപ്പുണ്ടെങ്കിലും, എല്ലാത്തിനും തലകുലുക്കി സമ്മതിക്കുകയും, പിടിക്കപെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറി.
കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിണറായി കേരളത്തെ മാറ്റി. പുതു തലമുറയിൽ അന്തസ്സായി പഠിച്ച് പരീക്ഷ പാസാകുന്നവരും, മാന്യമായി തൊഴിലെടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരും പിണറായി വിജയന്റെ കേരളത്തിൽ നിന്ന് ഓടിപ്പോവുകയാണ്.
ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഈറ്റില്ലമാക്കി മാറ്റിയ പിണറായി വിജയനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു. #കേരളത്തെ_കൊന്ന_7വർഷങ്ങൾ.... എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.
ശാസ്ത്രീയമായി എങ്ങനെ മോഷണം നടത്താം എന്ന് വിജയകരമായി തെളിയിച്ച K കുടുംബത്തിന് K തസ്ക്കരശ്രീ അവാർഡ് കൊടുത്തു ആദരിക്കണം എന്നാണ് ഈ പോസ്റ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കമന്റിട്ടിരിക്കുന്നത്. ജനാധിപത്യത്തിൽ ഭരണാധികാരികൾക്ക് വേണ്ട പ്രാഥമികമായ ഉത്തരവാദിത്തമാണ് ജനങ്ങളോടുള്ള അക്കൗണ്ടബിലിറ്റി.
പക്ഷേ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും നേർക്ക് ഡയറക്ടായിത്തന്നെ ഗുരുതരമായ അഴിമതി ആരോപണങ്ങളുയർന്നിട്ടും അതിൽ ജനങ്ങളോട് ഒന്ന് പ്രതികരിക്കാൻ പോലുമുള്ള ജനാധിപത്യ മര്യാദ അദ്ദേഹത്തിൽ നിന്നുണ്ടാവുന്നില്ല എന്നതാണ് കാണുന്നത്.
മുഖ്യമന്ത്രിക്ക് പ്രതികരിക്കാൻ സൗകര്യമില്ല എന്നാണ് അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീർക്കുന്ന പാർട്ടിക്കാരുടേയും നിലപാട്. ഇഷ്ടക്കാരനായ അഡാനിയേക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖം തിരിക്കുന്ന നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യത്തിലും പിണറായി വിജയന്റെ മാതൃക എന്നാണ് മുൻ എംഎൽഎ വി. ടി. ബൽറാം കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























