Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ചന്തയിൽ മീൻവിൽപ്പന പോലെ നേതാക്കളുടെ ബിരുദ കച്ചവടം, നിഖിലിന് വ്യാജസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് എസ്എഫ്‌ഐയുടെ മുന്‍ നേതാവ്, അബിന്‍ സി രാജിന് ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവുമായി അടുത്ത ബന്ധം, എല്ലാം സമ്മതിച്ച് നിഖിൽ

25 JUNE 2023 11:46 AM IST
മലയാളി വാര്‍ത്ത

വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തിൽ പിജി പഠനം നടത്തിയ എസ്എഫ്‌ഐ കായംകുളം ഏരിയ സെക്രട്ടറിയും സിപിഎം അംഗവുമായ നിഖിൽ തോമസിനെ കഴിഞ്ഞ അഞ്ചു ദിവസം ഒളിവിൽ പാർപ്പിച്ചത് എസ്എഫ്‌ഐയിലെതന്നെ പ്രമുഖ നേതാവ്. നിഖിലിന് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതും എസ്എഫ്‌ഐയുടെ മുൻ നേതാവ്. എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതെന്നാണ് ചോദ്യം ചെയ്യലിൽ നിഖിൽ സമ്മതിച്ചു.

2020ൽ രണ്ടു ലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽനിന്ന് അബിന് കൈമാറിയെന്നും അറസ്റ്റിലായ നിഖിൽ തോമസിന്റെ മൊഴി നൽതിയതോടെ കൂടുതൽ സംശയങ്ങൾ ഉടലെടുക്കുകയാണ്. ഇപ്പോൾ വിദേശത്ത് അധ്യാപകനായ അബിൻ ഉൾപ്പെടെ എസ്എഫ്‌ഐയിലെ ഒരു പറ്റം നേതാക്കൾ സിപിഎം നേതാക്കളുടെ സഹായത്തോടെ വൻതോതിൽ വ്യാജബിരുദം വിറ്റതായാണ് പോലീസ് സംശയിക്കുന്നത്.

കേരളത്തിൽതന്നെയുള്ള പ്രമുഖ സർവകലാശാലകളുടെ പേരിലും ഇത്തരത്തിൽ വിൽപന നടന്നോ എന്നതും അന്വേഷണപരിധിയിലുണ്ട്. മുൻ എസ്എഫ്‌ഐ നേതാവായ ഇയാൾ മുൻപ് കായംകുളത്ത് വിദ്യാഭ്യാസ ഏജൻസി നടത്തിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്. അബിൻ ജോലി നേടിയതും വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയാണോ എന്നും പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ മന്ത്രിസഭയിലെ അംഗംകൂടിയായ ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവുമായി അബിന് അടുത്ത ബന്ധമുണ്ടായിരുന്നു. വിദ്യാഭ്യാസ ഏജൻസി തുടങ്ങാൻ അബിന് സഹായം ചെയ്തത് ഈ നേതാവായിരുന്നു. എസ്എഫ്‌ഐയിൽ ബിരുദ, ബിരുനാന്തര വിൽപന നടത്തുന്ന ലോബിയുണ്ടെന്ന് സൂചന. എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതുൾപ്പെടെ സംഭവങ്ങളിൽ എസ്എഫ്‌ഐയ്ക്കും സിപിഎം അനുകൂല സംഘടനയ്ക്കും പങ്കുണ്ടെന്ന സൂചനയിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

ഇന്ത്യയിൽ അത്രയേറെ അറിയപ്പെടാത്തതും എന്നാൽ യുജിസി അംഗീകാരമുള്ളതുമായ സർവകലാശാലകളുടെ പേരിൽ വേറെയും സഖാക്കൾ വ്യാജസർട്ടിഫിക്കറ്റുകൾ സമ്പാദിച്ച് ഉന്നതപഠനവും വിദേശജോലിയും കരസ്ഥമാക്കിയെന്നു വ്യക്തമാണ്.അബിൻ സി രാജ് ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും നിഖിൽ തോമസ് പൊലീസിന് മൊഴി നൽകി. അഞ്ചു ദിവസം മുൻപ് ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു വെന്നും നിഖിൽ തോമസ് പറഞ്ഞെങ്കിലും ആ കഥയൊന്നും പോലീസ് വിശ്വസിക്കുന്നില്ല.

വിദ്യയെ സംരക്ഷിച്ചതുപോലെ പാർട്ടിയിലെ ഉന്നതർതന്നെ നിഖിലിനെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.എസ്എഫ്‌ഐ പോലൊരു സംഘടനയുടെ നേതാവിന് ഒറിജിനലിനെയും വ്യാജനെയും തിരിച്ചറിയാൻ സാധിക്കില്ലെന്ന കള്ളക്കഥയാണ് പറഞ്ഞുവയ്ക്കുന്നത്. കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയെന്നും ഈ സർട്ടിഫിക്കറ്റ് കേരള സർവകലാശാലയിൽ സമർപ്പിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ദല്ലാൾ പറഞ്ഞുവെന്നാണ് നിഖിലിന്റെ മൊഴി.

ഇത്തരമൊരു വ്യാജന്റെ ബലത്തിൽ കേരള സർവകലാശാലയിൽ എംകോം വരെ പഠിച്ച് പാർട്ടിത്തണലിൽ കോളജ് വാധ്യാർവരെ ആകാനുള്ള സംവിധാനം ആരാണ് ഒരുക്കിക്കൊടുക്കുന്നതെന്ന് പുറത്തുവരേണ്ടിയിരിക്കുന്നു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനെ നാട്ടിലെത്തിച്ച് പ്രതി ചേർത്തേക്കുമെന്നാണ് വിവരം. അതേ സമയം ഈ സുഹൃത്ത് ഒട്ടേറെപ്പേർക്ക് സമാനമായ രീതിയിൽ ബിരുദ സർട്ടിഫിക്കറ്റ് വിറ്റിട്ടുണ്ടോ എന്നതാണ് പുറത്തുവരേണ്ടത്. കലിംഗ സർവകലാശാലയ്ക്കു പുറമെ മറ്റേതൊക്കെ സർവകലാശാലകളുടെ പേരിൽ ബിരുദം വിൽപന നടത്തിയിട്ടുണ്ടെന്നതും സംശയജനകമാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ 12.30 നാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് നിഖിൽ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരിക്കെ . ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാൻ നിഖിൽ 18-ാം തീയതി തിരുവനന്തപുരത്തിനു പോയപ്പോൾ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു.

ഇയാളെയും ചേർത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്ന് പറയുന്ന കാലത്ത് നിഖിൽ കേരള സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിരുന്നു. കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധിയും അറിയിച്ചിരുന്നു.

ആ നിലയിൽ കേരള സർവകലാശാലയിൽ പഠിച്ചുതോറ്റയാൾ അതേ സമയം കലിംഗയിലും ഡിഗ്രി പഠിച്ചു എന്ന് രേഖയുണ്ടാക്കി വ്യാജസർട്ടിഫിക്കറ്റ് വാങ്ങി കേരള സർവകലാശാലയിൽതന്നെ പിജിക്കു പഠിച്ചു എന്നതിലും സംശയങ്ങൾ ബാക്കിനിൽക്കുന്നു. സർവകലാ രജിസ്ട്രാറുടെ ഓഫീസിൽ സർട്ടിഫിക്കറ്റുടെ നിജസ്ഥിതി പഠിക്കുമെന്നിരിക്കെ വ്യാജസർട്ടിഫിക്കറ്റുമായി നിഖിൽ എങ്ങനെ പിജിക്കു ചേർന്നു എന്നതിലാണ് ദുരൂഹതയുളളത്.

നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്‌ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാൽ ഇയാളെ കണ്ടെത്താൻ ആഭ്യന്തര വകുപ്പ് ് അടിയന്തിര നിർദേശം നൽകുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends