ധനകാര്യ വകുപ്പ് വക അടുത്ത പണി..പൊതുമേഖലാ സ്ഥാപനങ്ങൾ കുടുങ്ങും...വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകില്ല...ഗ്യാരന്റിയുടെ ബലത്തിലാണ് സഹകരണ ബാങ്കുകളടക്കമുള്ള, ധനകാര്യ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ വായ്പ നൽകുന്നത്..ഇനി അത് നടക്കില്ല...

വായ്പ കൊണ്ടും കടമെടുപ്പും കൊണ്ടാണ് നമ്മുടെ സർക്കാർ നിലനിന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും മേഖലകളിൽ വായ്പാ പരിധി കുറച്ചാൽ പിന്നെ സർക്കാരിന്റെ എല്ലാം പ്രവർത്തങ്ങളും അവതാളത്തിൽ ആകുന്ന കാഴ്ചയും കാണാൻ സാധിക്കാറുണ്ട്.ധനകാര്യം വകുപ്പും പിന്നാലെ മറ്റു വകുപ്പുകൾ എല്ലാം പ്രതിസന്ധിയിൽ ആകാറുണ്ട്. ഇപ്പോഴിതാ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് പണി കിട്ടിയിരിക്കുന്നത്. കിഫ്ബിക്കും കെ.എസ്.ആർ.ടി.സിക്കുമടക്കം യാതൊരു സ്ഥാപനങ്ങൾക്കും വായ്പ ലഭ്യമാക്കൻ സർക്കാർ ഗ്യാരന്റി നിൽക്കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. അറുപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളെ ഇതു പ്രതികൂലമായി ബാധിക്കും. ശമ്പളത്തിനുപോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാവും.സാമൂഹ്യ സുരക്ഷാ പെൻഷന് തുക കണ്ടെത്താനും ബുദ്ധിമുട്ടും. സർക്കാർ ഗ്യാരന്റിയുടെ ബലത്തിലാണ് സഹകരണ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ വായ്പ നൽകിയിരുന്നത്.
ആ പിടിവള്ളിയാണ് ഇല്ലാതാവുന്നത്. ഗ്യാരന്റി നൽകിയാൽ, സർക്കാരിന്റേതായി കണക്കാക്കി വായ്പാ പരിധി വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്രത്തിന്റെ നിലപാട് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം.അതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഹഡ്കോയിൽ നിന്ന് 2000 കോടി രൂപ വായ്പ എടുത്തിരുന്നു. തൊട്ടുപിന്നാലെ അത് സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കത്തു നൽകി. അപകടം മണത്ത ധനകാര്യ വകുപ്പ്, ഇനി ആർക്കും ഗ്യാരന്റി നിൽക്കാനില്ലെന്ന നിലപാടെടുക്കുകയായിരുന്നു.കിഫ്ബിക്കും സാമൂഹ്യസുരക്ഷാപെൻഷൻ കമ്പനിക്കും മറ്റും എടുക്കുന്ന വായ്പയുടെ പേരിൽ നടപ്പ് വർഷം സംസ്ഥാനത്തിന്റെ വായ്പാ പരിധി പകുതിയോളമാക്കി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,440കോടിയുടെ വായ്പ എടുക്കാൻ അർഹതയുണ്ടെന്നിരിക്കെ ഇത്തരം കാരണങ്ങൾ പറഞ്ഞ് 20390കോടിയാക്കിയാണ് പരിമിതപ്പെടുത്തിയത്.
ഉത്തരവ് ഇറക്കിയ സ്ഥിതിക്ക് ഇനി ഉണ്ടാകുന്ന ഗുരുതരമായ പ്രശ്ങ്ങൾ എന്താന്ന് വച്ചാൽ..ദൈനംദന പ്രവർത്തനങ്ങൾക്കായാലും വികസന പദ്ധതികൾക്കായാലും കെ.എസ്.ആർ.ടി.സി അടക്കം സ്വന്തം നിലയിൽ വായ്പ തരപ്പെടുത്തണം. ധനകാര്യ സ്ഥാപനങ്ങളുമായി നേരിട്ടാവണം ഇടപാട്.വ്യവസ്ഥകൾ വായ്പയെടുക്കുന്ന സ്ഥാപനവും ധനകാര്യസ്ഥാപനവും നേരിട്ട് നിശ്ചയിക്കണം. വായ്പാ ഫീസ്, കമ്മിഷൻ, മറ്റ് ചാർജ്ജുകൾ എന്നിവയടക്കമുള്ള റിസ്ക് ഘടകങ്ങൾക്ക് സർക്കാർ ഉത്തരവാദിയായിരിക്കില്ല.വായ്പയുടെ മുതലും പലിശയും മറ്റ് ചെലവുകളും ചേർത്ത് തിരിച്ചടവ് യഥാസമയം പൂർത്തിയാക്കേണ്ടത് സ്ഥാപനത്തിന്റെ ബാധ്യതയായിരിക്കും.
ഇനി സർക്കാർ ഗ്യാരന്റിയിലെ പ്രധാന വായ്പകൾ.കെ.എസ്.എഫ്.ഇ- 12974കോടി. കോ ഓപറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക്- 5830കോടി.കെ.എസ്.ആർ.ടി.സി- 3178കോടി.അർബൻ ആൻഡ് റൂറൽ ഡവലെപ്മെന്റ് ഫിനാൻസ് കോർപറേഷൻ- 3054കോടി. കൊച്ചി മെട്രോ- 1110കോടി. സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡ്- 1773കോടി.ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ- 832കോടി.കിഫ്ബി- 550കോടി. ബാക്ക് വേർഡ് ക്ളാസസ് ഡവലപ്മെന്റ് കോർപറേഷൻ- 1078കോടി.സ്ഥാപനങ്ങൾക്കുള്ള നിലവിലെ ഗ്യാരന്റി- 46,391 കോടി രൂപ. അതുകൊണ്ട് തന്നെ ksrtc അടക്കമുള്ള സ്ഥാപങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























